Golden Jubilee of Joining of 72-76 Batch of REC in ABAD WISPERING PALMS KUMARAKAM ON 27 ,28 ,29 January 2023

 ഏകദേശം മൂന്ന് മാസങൾക് മുമ്പാണെന്ന് തോന്നുന്നു,തോമാച്ചന്റെ ഒരു ഫോൺകോൾ. തോമാച്ചൻ എന്ന് ഞങൾ വിളിക്കുന്ന തോമസ് ജോർജ് എന്റെ ക്ലാസ് മേറ്റും അടുത്ത സുഹൃത്തുമാണ്. ഞങൾ കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളജിലെ 72 _76 ബാച്ച് സിവിൾ എഞ്ചിനീയറിങ് വിദ്യാർത്ഥികളായിരുന്നു.ബിരുദാനന്തരം ഞങൾ ഒരേ സമയത്താണ് കേരള പിഡബ്ളിയുഡിയിൽ അസിസ്റ്റന്റ് എഞ്ചിനീയ ർ മാരായി ജോലിയിൽ പ്രവേശിച്ചത്. 32 കൊല്ലത്തെ മികച്ച സേവനത്തിന് ശേഷം ഞാൻ സൂപ്രണ്ടിങ് എഞ്ചിനീയറായും തോമാച്ചൻ എക്സിക്യൂട്ടീവ് എഞ്ചിനീയറായും റിട്ടയർ ചെയ്തു. അതിന് ശേഷം കോട്ടയത്ത് തന്റെ അച്ഛനിൽനിന്നും പാരമ്പര്യമായി സിദ്ധിച്ച ഭവനത്തിൽ ഭാര്യ റീനിയോടൊപ്പം സസുഖം കഴിയുകയാണ്. റീനിയും പിഡബ്ളിയുഡിയിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറായി റിട്ടയർ ചെയ്ത മഹതിയാണ്. ഞങൾ തമ്മി ൽ  പതിവായി ഫോൺ സംഭാഷണങളും പതിവാണ്. പതിവായി പറയുന്ന കാര്യമല്ല അന്ന് ടിജി പറഞത്. 

"എടാ മനു", നാം   റീജിയണൽ      എഞ്ചിനീയറിങ് കോളജിൽ ചേർന്നതിന്റെ സുവർണ ജൂബിലി ആഘോഷിക്കാൻ പോകുന്നു. നീയെന്ത് പറയുന്നു?എനിക്ക് ഇദ്ദേഹത്തെ കുറിച്ച് നന്നായറിയാം. ഒരു കാര്യം ചെയ്യാനേറ്റാൽ അത് ഭംഗിയായി പൂർതീകരിച്ചേ സുഖമായുറങുകയുള്ളുഎന്ന പ്രകൃതക്കാരനാണ്. ഇത് തീരുമാനിച്ച് കഴിഞാണ് വിളിച്ചതെന്ന കാര്യം എനിക്ക് സ്പ്ഷ്ടമായി മനസ്സിലായി. നല്ല ഒരു സപ്പോർടിന് വേണ്ടിയാണ് വിളിച്ചതെന്നും. എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല                ഉടൻ തന്നെ ഞാൻ എന്റെ സന്നദ്ധത അറിയിച്ചു.അതോടൊപ്പം എന്നിൽ ചില സംശയങളും തല പൊക്കി. ഇതിന് മുൻപ് ഇതേ തോമാച്ചനും അച്ചായൻ എന്നു ഞങളെ ല്ലാവരും  വിളി ക്കുന്ന ജോർജ് കുട്ടിയുമാണ് സിൽവർ ജൂബിലി ഭംഗിയായിആഘോഷിച്ചത്. അത് കഴിഞ് ഇരുപത്തഞ്ച് വർഷമായിരിക്കുന്നു.മിക്കവാറും എല്ലാവരും 68 വയസ്സുകാരാണ്. ഇത്രയും വലിയൊരു മാമാങ്കം നിനക്കൊറ്റക്ക് നടത്താൻ സാധിക്കുമോ എന്ന ഒരു സംശയമാണ് ഞാൻ ഉന്നയിച്ചത്. 

തോമാച്ചൻ പറഞു, എടാ മനു ( എന്നെ മനുവെന്ന് വിളിക്കുന്നു) ഞാനും അച്ചായനും (ടി.കെ.ജോർജ്കുട്ടി) ഇവിടെ ഒന്നിച്ച് നിന്നാൽ ഇത് നടക്കും. നീയൊക്കെയൊന്ന്      സഹകരിച്ചാൽ മതി.

തോമാച്ചാ, ലക്ഷങളുടെ കളിയാണ്. വലിയ തുകകൾ അഡ്വാൻസ് ചെയ്യേണ്ടതായിവരും,എന്നായി ഞാൻ.     . നാളെ വരാം എന്ന് പറയുന്നവർ മറ്റന്നാൾ ഒഴിയുന്നതിനും സാധ്യതയുണ്ട്,ഞാൻ പറഞു.

എടാ എല്ലാം നടക്കും. എനിക്ക് നമ്മുടെ ആളുകളിൽ വിശ്വാസമാണ്. എന്തായാലും നീയുണ്ടാവുമല്ലോ കുമരകത്ത്.തോമാച്ചൻ ഫോൺ കട്ട് ചെയ്തു.

 ഞാൻ ഉറപ്പ് കൊടുത്തെങ്കിലും ഈ മീറ്റിങ് വിജയിക്കുമോ എന്ന് ഞാൻ സംശയിച്ചിരുന്നു. 

രണ്ട് നാൾ കഴിഞപ്പോൾ വീണ്ടും തോമാച്ചന്റെ ഫോൺ. ജനവരി അവസാനമാണ് ഞങൾ ഉദ്ദേശിക്കുന്നത്. എല്ലാവർ കും ടിക്കറ്റ് ബുക് ചെയ്യാനും മറ്റും സമയമുണ്ട്. ഞങൾ കുമരകത്ത്ചില റിസോർടുകൾ കാണാൻ പോകുകയാണ്. ഏറ്റവും നല്ലതും എന്നാൽ നല്ല ഡിസ്കൗണ്ട് കിട്ടാവുന്നതുമായ റിസോർടുകളാണുദ്ദേശിക്കുന്നത്. ഇത്തരം കാര്യങളുമായി ബന്ധമുള്ള ചിലരുമായി ഞങൾ ആശയവിനിമയത്തിലാണ്.


 ഏറ്റവും നല്ല ഡിസ്കൗണ്ട് ലഭിക്കാനാണ് ഞാൻ ശ്രമിക്കുന്നത്എന്ന്തോമാച്ചൻ പറഞപ്പോൾ അതിശയോക്തിയായി തോന്നിയില്ല. തോമാച്ചനും അച്ചായനും നിരന്തരം ഇതിനു വേണ്ടി        പ്രവർതിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നാലും പണം വരേണ്ടത് അത്യാവശ്യമായിരുന്നു. അച്ചായൻ, അച്ചായന്റെ പേരിൽതന്നെ അക്കൗണ്ട് തുടങി. തീർച്ചയായും         ഇതിന് അച്ചായനോട് എത്ര നന്ദി പറഞാലും മതിയാവില്ല.ആദ്യത്തെ വ്യക്തി പണമടച്ചത് pme എന്ന ഇരട്ടപ്പേരിൽ അറിയപ്പെടുന്ന ചെന്നൈയിൽ മെട്രോയുടെ കൺസൽറ്റന്റായി ഇപ്പോഴും പണിയെടുക്കുന്ന മി അശോക് കുമാറായിരുന്നു.  അശോക് കുമാർ    ഭാഗ്യം വിതക്കുകയാണ് ചെയ്തത്. പിന്നെ വളരെയധികം പേർ രജിസ്റ്റർ ചെയ്യാനും പണമടക്കാനും മുന്നോട്ട് വന്നു. ഇത് തോമാച്ചനും അച്ചായനും നല്ല ആത്മവിശ്വാസമാണ് പകർന്നത്. ഇതിനിടയിലെല്ലാം തോമാച്ചൻ എന്നെ വിളിച്ച് സംഭവങളുടെ പുരോഗതി അറിയിക്കുന്നുണ്ടായിരുന്നു. കാനഡയി ൽ നിന്ന് വന്ന   മധു   (മധു ഇത്രയും നന്നായി പാടുമെന്ന് കാമ്പസ് കാലത്ത് എനിക്ക് അറിയുമായിരുന്നില്ല)മ്യൂസിക്കൽ ട്രൂപ്പിനെ അറേഞ്ച് ചെയ്യുന്നതായും, ജിമ്മിയുടേതായി ബോട്ട് യാത്രയിൽ നാടൻ തെങിൻകള്ള് സംഘടിപ്പിച്ച തായും തോമാച്ചൻ ഒരു ദിവസം ഫോണിലൂടെ എന്നെ അറിയിച്ചു. 


2023 ജനവരി 27

അങിനെ ആ ദിവസവും വന്ന് ചേർന്നു.ഏകദേശം നാല്പത് ഫാമിലികളും ബാക്കി 30 ഓളം പേർ ഒറ്റക്കും പങ്കെടുക്കുന്നതായി   തോമാച്ചൻ               എന്നോട് പറഞിരുന്നു. 27 അം തീയതി ഭൂരിഭാഗം ആളൂകളും വരുമെന്നും ബാക്കിയുള്ളവർ 28 ന് കാലത്ത് എത്തിച്ചേരുമെന്നാണ് അറിയിച്ചിരുന്നത്. എറണാകുളത്ത് നിന്നുള്ളവര്‍   ഒഴികെ ബാക്കി എല്ലാവരും മുഴുവനായും എറണാകുളത്ത് നിന്നുള്ളവർ ഭാഗികമായുമാണ് പങ്കെടുത്തത്. തൊട്ടടുത്ത ജില്ലയിൽ നിന്നുള്ളവർ എന്ത്കൊണ്ട് രണ്ട് ദിവസവും  പങ്കെടുത്തില്ല എന്നത് എന്നിൽ അത്ഭുതം ഉളവാക്കിയെങ്കിലും അവരുടെ കുടുംബപ്രശ്നങളാണ് കാരണമെന്ന് എന്റെ അന്വേഷണത്തിൽ തോമാച്ചൻ പറഞിരുന്നു.

ഞാൻ എന്റെ കാറിലാണ് പോയത്. മുംബയിൽ നിനുള്ള ആന്റു പി.ഡി ( മുംബയ് പോർട് ട്രസ്റ്റിൽ സൂപ്രണ്ടിങ് എഞ്ചിനീയറായി റിട്ടയർ ചെയ്ത് മുംബയിൽ സ്ഥിരതാമസമാണ്)യും AV എന്ന് ഓമനപ്പേരാൽ അറിയപ്പെടുന്ന അബ്രഹാം ഫിലിപ്പും( താനെയിൽ,എവിയുടെ തമാശകളും   മറ്റും കേട്ട് രാമവർ മമ്ക്ളബ്ബിലെത്തിയതറിഞില്ല. )






, ജോജോ, വിജയ് കുമാർ       സിങ്,സത്യനാരായണൻ  , അനിൽകുമാർ ബാജ്പേയിയുടെമകൾ, ബാജ്പേയി, ഹരിദാസ്, അരവിന്ദാക്ഷൻ, രവീന്ദ്ര ൻ എന്നിവർ രാമവര്‍മ്മ ക്ളബ്ബിൽ 

താമസം, (ഒരു കമ്പനിയുടെ സിഇഒ ആയി പണിയെടുക്കന്നു)എന്റെ കൂടെ ഉണ്ടായിരുന്നു. ആന്റു കൊരട്ടിയിൽ നിന്നും, വിമാനത്തിൽ മുംബയിൽ നിന്നും വന്നിറങിയ ABRAHAM PHILIP എയർപോർട് ജംങ്ഷനിൽ നിന്നും   ഞങ ളൂടെ കൂടെ കൂടി. ഞങളുടെ ലഞ്ച് കുമരകം രാമവര്‍മ്മ യൂണിയൻ ക്ളബിലാണ് അറേഞ്ച് ചെയ്തിരുന്നത്. 

ഞങൾ എത്തുമ്പോൾ തന്നെ നിരവധി പേർ രാമവർമ്മ ക്ളബിലെത്തിയിരുന്നു. ബാംഗളുർനിന്നും ബെഞ്ചിയും ഫാമിലിയും നാഗേഷ് കിണിയും ഫാമിലിയും അനിൽകുമാർ ബാജ്പേയിയും ഭാര്യ നളിനി യും മകൾ ജയയും( ജയ പൂനെ യിൽ ഒരു സോഫ്റ് വെയർ എഞ്ചിനീയർ), വിജയ് കുമാർ സിങും കുടുബവും കാലത്ത് തന്നെ എത്തിച്ചേർന്നിരുന്നു. അനിൽകുമാർ ബാജ്പേയി അലഹബാദിൽ നിന്നമാണ് ബാംഗളൂരെത്തിയത്. അവിടെ നിന്നും ബെഞ്ചിയുടെ കൂടെ ഇങോട്ടും. വിജയ്കുമാർ സിങ്        ബീഹാർ സംസ്ഥാനത്ത് സൂപ്രണ്ടിങ് എഞ്ചിനീയറായിരുന്നു. ബാജ്പേയി അലഹബാദ് യൂണിവേഴ്സിറ്റിയിൽ ഇന്നും പ്രൊഫസറായി ജോലി ചെയ്യുന്നു. മാണി പിബെഞ്ചമിൻ ഹിന്ദുസ്ഥാൻ               എയർനോടിക്സിൽ നിന്നും നാഗേഷ് കിണി നെയ് വേലി ലിഗ്നൈറ്റിൽ നി   ന്നുമാണ് അടുത്തൂൺ പറ്റിയത്. ഇപ്പോഴും കൺസൽറ്റന്റായി മാണി പി ബഞ്ചമിൻ ജോലി ചെയ്യുന്നുണ്ട്



                                 G.T Ravindran and Sathya narayanan along with Haridas HV




                                                      Vijay kumar singh and Mani P Benjamin




                                       Abraham philip Sathyanarayanan
,Haridas and Aravindakshan at Ramavarma club 


                           Jojo,Vijaykumarsingh,Sathyanarayanan,Jaya,daughter of bajpai,Anilkumar Bajpai,Haridas,Aravindakshan,G.T Ravindran at Ramavarma union club

എറണാകുളത്ത് നിന്നും ജോജോ ജോസും ജോസഫ് അഗസ്റ്റിനും കുടുംബമായി പങ്കെടുക്കാൻ എത്തിയിരുന്നു. വിഭവസമൃദ്ധ മായ ലഞ്ചിന് ശേഷം അബാദ് വിസ്പറിങ് പാം റിസോർടിലേക്ക് പുറപ്പെട്ടു .      . അവിടെയാണ് ഇനി രണ്ട് ദിവസം. 
കോഴിക്കോട് നിന്നും ഒരു വാനിൽ നിറയെ സതീർത്ഥ്യർ വരുന്നുണ്ടന്ന് ടോം ജോസഫ് വിളിച്ചുപറഞ്ഞിരുന്നു    .കാലത്ത് ആറ്മണിക്ക് പുറപ്പെട്ട അവർ അരൂര് കടന്നിട്ടെയുള്ളു എന്ന് ടോം ഫോണിലൂടെ അറിയിച്ചു. അമേരിക്കയിൽ മിച്ചിഗണിൽ സ്ഥിരതാമസമാക്കിയ മൊയ്തീൻ കുട്ടി മതാരിയും നദീറയും ഈ മാമാങ്കത്തിൽ പങ്കെടുക്കുന്നതിനായാണ് മൈലുകൾ താണ്ടിവരുന്നത്. സിവിൾ എഞ്ചിനീയറിങ് റാങ്കോട് കൂടി പാസ്സായ മൊയ്തീൻ മിച്ചിഗണിൽ കൺസൽറ്റന്റാണ് ഇപ്പോൾ. 
അബ്ദുൾ റസാക് ഭാര്യ ഷെറിനോടൊപ്പം വരുന്നുണ്ട്. ഷെറീൻ റീജിയണൽ എഞ്ചിനീയറിങ് കോളജിലെ ഒരു പൂർവ വിദ്യാർത്ഥി യാണെന്നതും കൗതുകകരമായി. മാത്രമല്ല അവരുടെ രണ്ട്പെ ൺമക്കളും NIT (Rec) യിലെ പൂർവ വിദ്യാർത്ഥികളാണെന്നത് റസാക്കിന് ഈ കോളജിനോടുള്ള ആത്മ ബന്ധം വെളിവാക്കുന്നു. 
വാട്ടർ അതോറിറ്റിയിൽ നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച പി.വി.ഗോപിനാഥൻ, ഇറിഗേഷൻ വകുപ്പിൽ നിന്നും വിരമിച്ച എക്സിക്യൂട്ടീവ എഞ്ചിനീയർ മാരായ പി. ഗോപിനാഥൻ,  യൂനിവേഴ്സിറ്റി രാധാകൃഷ്ണ ൻ, എന്നിവരും കപ്പടാ രമേഷും റാണിയും അബുബക്കറും,          സ്കറിയയും(കട്ടാങകൽ സ്കറിയ)             സംഘത്തിലുണ്ടെന്ന്  ടോം പറഞിരുന്നു. ടോം ജോസഫ് കാഞിരപ്പിള്ളിക്കാരനാണെങ്കിലും ഇറിഗേഷൻ വകുപ്പിൻ നിന്ന് വിരമിച്ച ശേഷം കോഴിക്കോടു  പ്രശസ്തമായ  രീതിയിൽ             ഒരു വാലുവേഷൻ ഫേം നടത്തുകയാണ്. ഞങളുടെ കോളജ്        ഫുട്ബോൾടീം അംഗമായിരുന്ന അബ്ദുൾ ലത്തീഫും സംഘത്തിലുണ്ട്. ഈ മാമാങ്കത്തിലെ ഒരു ശ്രദ്ധേയ മായ അഭാവം അബ്ദുള്ള യുടേതായിരുന്നു വെന്ന് പറയാതെ വയ്യ.ദുബാ യിലായിരുന്നതിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അബ്ദുള്ള( BARC  Director       ആയി റിട്ടയർ ചെയ്ത് കോഴിക്കോട് താമസിക്കുന്നു) വ്യസനസമേതം മുൻകൂട്ടി അറിയിച്ചിരുന്നു. 
ഏതായാലും കോഴിക്കോട്നിന്നും വരുന്നവരെ പ്രതീക്ഷിച്ച് ഇരുന്നാല്‍ സമയം കാത്ത് നിക്കില്ല എന്നതിനാൽ
ഞങൾ ചെക്ക് ഇൻ ചെയ്യാൻ വിസ്പറിങ് പാമിലോട്ട്. രാമവര്‍മ്മ ക്ളബ്ബിൽ നിന്നും മൂന്ന് കിമി ദൂരത്തിലാണ് വിസ്പറിങ് പാം സ്ഥിതി ചെയ്യുന്നത്. 
അബാദ് വിസ്പറിങ് പാമിൽ 
തോമാച്ചനും അച്ചായനും മുറികളുടെ അലോട്മെന്റ് നേരത്തേ നടത്തിയിരുന്നതിനാൽ മുറികളുടെ താക്കോൽ വാങി നേരെ മുറ്റിയിലേക്ക്. അപ്പോഴേക്കും കോഴിക്കോട്ട് നിന്നുള്ള ഗാങ് എത്തി ച്ചേർന്നിരുന്നു.



72 76 ബാച്ചിലെ പെൺ സാന്നിദ്ധ്യം _രജിത കുമാരി, തങ്കമണി, പുഷ്പ, ലീല എന്നിവർ 

അന്നത്തെ നാല് പെൺകുട്ടികൾ ഇന്ന്_ലീല,പുഷ്പ, തങ്കമണി, രജിത കുമാരി 

ഇതോടെ ആർ ഇ സി കാമ്പസ് പുനർസൃഷ്ടിക്കപ്പെടുകയാണോ എന്ന് തോന്നിക്കും വിധം സന്തോഷം തിര തല്ലിതുടങി. 17 വയസ്സുള്ള മീശ കുരുക്കുന്ന പ്രായത്തിലാണ് 1972 ഈ ഞങൾ ആർ ഈ സി കാമ്പസിലെത്തിയത്. 95% വിദ്യാർത്ഥികളും അന്ന് ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. 50% വിദ്യാർത്ഥികൾ കേരളത്തിൽ നിന്നും ബാക്കി 50% ഇന്ത്യ യിലെ വിവിധ സംസ്ഥാനങളിൽ നിന്നുമാണ് ഉണ്ടായിരുന്നത്. ഞങളുടെ ബാച്ചിൽ കാഷ്മീർ, രാജസ്ഥാൻ, ഡൽഹി, ഉത്തർ പ്രദേശ്, ബംഗാൾ, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, തമിഴ് നാട് എന്നീസംസ്ഥാനങളിലെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു. എന്നാൽ ആന്ധ്ര പ്ദേശിൽ നിന്നു ള്ള വിദ്യാർത്ഥികളായിരുന്നു.    ഇവരിൽ ഭൂരിഭാഗവും.നേപ്പാളിൽ നിന്നും ഉള്ള രണ്ട് വിദ്യാർത്ഥികൾ അന്ന് ഞങളോടൊപ്പ മുണ്ടായിരുന്നു. അവരെ കോണ്ടാക്ട് ചെയ്യാൻ ഇത്രയും സാധ്യതയുള്ള ഒരു കാലത്ത് ഞങൾക് കഴിഞില്ല എന്നത് ദുഖകരമായ ഒരു വസ്തുതയായി ഇന്നും അവശേഷിക്കുന്നു.വിഷ്ണു പ്രസാദ് ശ്രേഷ്ഠ, ആനന്ദ് കുമാർ ബട്ടാജു എന്ന ഈ രണ്ട് പേരും ഞങളുടെ സിവിൾ എഞ്ചിനീയറിങ് വിഭാഗത്തിലെ  എന്റെ സഹപാഠികളായിരുന്നു.ഞങളുടെ പ്രിയപ്പെട്ട സഹപാഠികളായിരുന്നു ഇരുവരും. കുറച്ച് തടിച്ചുരുണ്ട വിഷ്ണുവും മെലിഞ ആനന്ദും കാട്മാണ്ഡുവിലെവിടെയെങ്കിലും റിട്ടയർമെന്റ് ചിലവഴിക്കുന്നുണ്ടാകും. എന്നാൽ ഇത് വരെയും അവരെ കണ്ടെത്താൻ കഴിഞില്ല എന്നത് ഇ ന്നും ഒരു ദുഖമായി അവശേഷിക്കുന്നു.





                     REGIONAL ENGG COLLEGE MAIN BUILDING  A VIEW DURING 1972



വനങളിലുടെ ഒരുയാത്ര _ഒരുപഴയകാല ചിത്രം 

കോളജ് ബസ്സും ടൗണിലേക്ക് പോകുന്ന വിദ്യർത്ഥികളും- ഒരു ഫോട്ടോ 1972 ൽ 


ഞങളുടെ ഒരു വിനോദം വൈകുന്നേരങളിൽ വാലിയിൽ ചെന്നിരുന്ന് കഥ പറഞിരിക്കലായിരുന്നു. കളികളിലും മറ്റും ഏർപ്പെടാത്തവർക്ക് സമയം ചിലവഴിക്കാനുള്ള ഒരു വഴിയായിരുന്നുവാലി. 400 ഏക്കറിലുള്ള കാമ്പസ് എന്നും സ്വപ്നങൾ നെയ്യുന്നവർക്കായി കാത്ത് നിന്നു




GOOD OLD DAYS OF REC.ABDUL RAHMAN ( behind extreme right) WAS WORKING AS A PROFESSOR IN BRAZIL WHEN HE LEFT US ALL FOR HEAVEN



ഇത്രയും കൂടുതൽ അടുപ്പം ആർ ഈ സിയിലെ വിദ്യാർത്ഥികൾകുണ്ടാവാനുള്ള ഒരു കാരണം മിക്കവാറും എല്ലാവരും വർഷത്തിൽ ഓണത്തിനും കൃസ്തുമസ്സിനും മാത്രമേ വീട്ടിൽ പോകാറുള്ളു എന്നതാണ്.മലയാളികളിൽ ഏറിയ പങ്കും മദ്ധ്യ തിരുവിതാം കൂറിൽ നിന്നായതിനാൽ ഗതാഗത സൗകര്യങളുടെ കുറവ് അവരെ എപ്പോഴും ആർ ഈ സി യിലെ ഹോസ്റ്റലുകളിൽ തങാൻ പ്രേരിപ്പിച്ച ഒരുഘടകമാകാം. മറ്റു സംസ്ഥാനങളിൽ നിനുള്ളവർ വർഷത്തിൽ ഒരു പ്രാവശ്യമെങ്കിലും സ്വഗൃഹത്തിലേക്ക് പോകുന്നുണ്ടോ എന്ന കാര്യം സംശയമാണ്. ഇത് മാത്രമല്ല ഏറ്റവും രുചികരമായ ഭക്ഷണം ആർ ഈ സിയുടെ ഒരുപ്രത്യേക തയായിരുന്നു. നാല് വലിയ ഹോസ്റ്റലുകളാണ് അന്ന് കാമ്പസ്സിൽ ഉണ്ടായിരുന്നത്. A, B,C,E എന്നിവയായിരുന്നു അവ. ആദ്യവർഷക്കാർ A hostel, രണ്ടാംവര്‍ഷ ക്കാർ B hostel, മൂന്നാം വർഷം വിദ്യാർത്ഥികൾ C hostel, അവസാനവർഷക്കാർ E HOSTEL എന്നിങനെയാണ് താമസിച്ചിരുന്നത്.അന്ന് D HOSTEL പണി കഴിഞിട്ടുണ്ടായിരുന്നില്ല.വിധിവൈപരീത്യമെന്ന് പറയട്ടെ ഞങളായിരുന്നു ഡി ഹോസ്റ്റലിലെആദ്യ താമസക്കാർ.  എ -മെസ്സ്, PURE VEGETARIAN ആയിരുന്നു. B -MESS  എല്ലാവിധ നോൺവെജിറ്റേറിയൻ വിഭവങളും ഉള്ളതിനാൽ BEEF MESS എന്നാണറിയപ്പെട്ടിരുന്നത്. C- MESS NORTH INDIAN വിദ്യാർത്ഥികളെ ഉദ്ദേശിച്ചായിരുന്നു. അവസാനത്തെ മെസ്സ് ആയ D -MESS മട്ടൺ മെസ് എന്നാണറിയപ്പെട്ടിരുന്നത്. അവിടെ ബീഫ് serve ചെയ്തിരുന്നില്ല എന്നതാണ് പ്ത്യേകത യായുണ്ടായിരുന്നത്. എതോരുവിദ്യാർത്ഥിക്കും ഏത് മെസ്സിലും പോകാമായിരുന്നു. ഇപ്പോഴും ഞാനോർകുന്നു 100 രൂപയിൽതാഴെ യായിരുന്നു അന്ന് മെസ്സ് ബിൽ. ലിമിറ്റില്ലാതെ എത്ര വേണമെങ്കിലും ഭകഷണം കഴിക്കാം. പല വിദ്യാർത്ഥികളും കളി കഴിഞ് നേരെ മെസ്സിലേക്ക് വച്ച് പിടിക്കും. പത്തും പതിനഞ്ചും ചപ്പാത്തിയും കറികളും ആഹരിക്കുന്നത് കാണാം. എല്ലാ ആഴ്ചയുമുള്ള ഫീസ്റ്റ് മെസ്സിന്റെ പ്ത്യകതയായിരുന്നു. വിദ്യാർത്ഥികൾ തന്നെയായിരുന്നു മെസ്സിന്റെ ചുക്കാൻ പിടിച്ചിരുന്നത്. ഇത്രയും രുചികരമായ ഭക്ഷണം വീട്ടിൽ പോലും തരമാവാത്തത് കോണ്ടാവാം ഞങൾ അന്ന് ആറ് മാസത്തിലൊരിക്കൽ മാത്രമാണ് വീട് സന്ദര്‍ശിച്ചിരുന്നത്.  എന്റെ മുറിയനായിരുന്ന         ഡാനി പലപ്പോഴും മെസ്സ് റപ്രസന്റേറ്റീവ് ആയിരുന്നതിനാൽ എനിക്ക് മെസ്സിൽ പ്രത്യേക പരിഗണനയുണ്ടായിരുന്നതും  ഓർമ്മ കളിൽ തെളിഞു.  എല്ലാ ഞായറാഴ്ചകളിലും ഉച്ചക്ക് ഫീസ്റ്റ് നടത്താറുണ്ടായിരന്നു.കോഴി ബിരിയാണിയുടെ രസം ഇപ്പോഴും മറക്കാൻ എനിക്ക് കഴിയില്ല. ഇപ്പോഴും നാവിൻ തുമ്പത്ത് അത് തങ്ങി നിൽകുന്നു.




ഞങളുടെ കോളജിലെ ആദ്യ ദിനങൾ വളരെ ദുഷ്കരമായ റാഗിങിലൂടെയാണ് തുടങിയതെന്ന് ഞാൻ തുടക്കത്തിൽ പറഞിരുന്നുവല്ലോ. റാഗിങ് ശക്തമായി നടന്നിരുന്ന ഒരു കാലമായിരുന്നു അത്. എല്ലാ എഞ്ചിനീയറിങ് കോളജുകളിലും മെഡിക്കൽ കോളജുകളിലും അനിയന്ത്രിതമായി അക്കാലത്ത് റാഗിങ് എന്ന സംഭവം അരങേറിയിരുന്നു. കോളജധികൃതർ അത് നിയന്ത്രിക്കാൻ ഒരു ശ്രമവും നടത്തിയിരുന്നില്ല. ശക്തമായ നിയമങളുടെ അഭാവവും അതിന് കാരണമായിരുന്നിരിക്കണം. പലപ്പോഴും വളരെ നിർദ്ദോഷമായി അരങേറുന്ന റാഗിങ് അക്രമാസക്തമാവാറുണ്ടായിരുന്നു. ഇതിനെല്ലാം കാരണം ഒരു ഒരു ചെറിയ ശതമാനമായിരുന്ന റാഗിങ് വീരന്മാരായിരുന്നു. സാധാരണ രണ്ട് മാസത്തിനുള്ളിൽ റാഗിങ് അവസാനിപ്പിക്കുന്ന പതിവുണ്ടായിരു      ന്നു.എന്നാൽ ഞങളുടെ ബാച്ചിൽ എന്ത്കൊണ്ടോ അത് നടന്നില്ല. ഇത് കാരണം റാഗിങ് നീണ്ട് പോകുകയും അത് ചില വിദ്യാർത്ഥികളുടെ ഡിസ്മിസ്സലിനും മറ്റും ഇടവരുത്തുകയും ചെയ്തു.അതിൽ ഒരാ ൾ ഒരു ഫിലിപ് തോമസായിരുന്നു. തിരുവല്ല സ്വദേശി. അന്ന് ചെമ്പരത്തി സിനിമ   ഹിറ്റായ സമയം. ചെമ്പരത്തിയിൽ അഭിനയിച്ച സുധീർ എന്നവകാശപ്പെട്ടാണ്  ഫിലിപ്പ് ഞങളെ റാഗിങ് ചെയ്തിരുന്നത്. അങിനെ സുധീറിന്റെ പേരിലായിരുന്നു പരാതി. പാവം ഫിലിപ്പ് ഡിസ്മിസ് ചെയ്യപ്പെട്ടു. റാഗിങിനെ കുറിച്ചോർകുമ്പോൾ ഓർമ്മവരുന്നത്  കണ്ണമ്പുള്ളി മുരളിയാണ് ( ഇപ്പൊൾ മാവോയിസ്റ് ലീഡർ ).മുരളിയും ഗാങും നന്നായി റാഗ് ചെയ്ത ത് ഇപ്പോഴും ഓർമ്മയുണ്ട്.  M. സുരേന്ദ്രൻ, രാജൻ കോമ്പ്ര, ഗുജറാത്തിയായ നരേന്ദ്ര കോണാ,എന്നിവരാണ്  സസ്പെൻഷനിലായ ചിലർ. ചി ലരുടെ ജീവിതമാണ് പൊലി ഞ്ഞു പോയത്.


കോളജിലെ        ആദ്യവർഷത്തെ കുറിച്ചാലോചി ച്ചപോഴാണ് ഇത് ഓർത്ത് പോയത്. എന്തായാലും ശക്തമായ നിയമനിർമ്മാണങളുടെ ഫലമായി റാഗിങ് എന്ന വിപത്ത് കലാലയങളിൽ നിന്നും ഒഴിഞ് പോയിരിക്കുന്നു. റാഗിങി ന് ചില നല്ല വശങളുണ്ടെങ്കിലും അത് നല്ലതല്ല എന്ന പക്ഷക്കാരനാണ് ഞാൻ.സീനിയേർസും മറ്റുമായി അടുത്തിടപഴകാനാണ് റാഗിങുപകരിച്ചിരുന്നത്. പക്ഷേ അത് പലപ്പോഴും ശാരീരിക മായും മാനസികമായും ബുദ്ധിമുട്ടിക്കുന്ന എന്നത് ഒരു നഗ്ന യാഥാർത്ഥ്യമാണ് എന്ന് പറയാതെ വയ്യ. കാലം കടന്നു പോകുമ്പോൾ നിയമങ്ങൾ മാറി വരുന്നു.


വേറൊരു ദാരുണമായ സംഭവം എനിക്കോർമ്മ വരുന്നത് മാടസ്വാമിയുടെ മരണമാണ്. ഇതും ഞങളുടെ ആദ്യവർഷത്തിലാണ് സംഭവിച്ചത്. മാടസ്വാമി അന്ന് പ്രീഫൈനൽ മെക്കാനിക്കലിന് പഠിക്കുന്ന തമിഴ്നാട് സ്വദേശിയായിരുന്നു. അന്ന് മാടസ്വാമിയും കൂട്ടുകാരും C hostel ന് മുകളിൽ ടെറസ്സിൽ ഹോക്കി കളിക്കുമ്പോഴാണ് ആ ദാരുണ സംഭവം നടന്നത്.മാടസ്വാമി ഒരു പ്ന്ത് സംരക്ഷിക്കുന്ന തിനിടയിൽ താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ മരണപ്പെടുകയും ചെയ്തു. 

ആദ്യ വർഷത്തിൽ നടന്ന പ്രധാന സംഭവങളിൽ മായാതെ കിടക്കുന്ന ത് ആ വർഷം കോളജിൽ നടന്ന ഒരു വലിയ എക്സിബിഷനാണ്. പതിനായിരക്കണക്കിനാളുകളാണ് കോഴിക്കോട്നിന്നും   പരിസര പ്രദേശങ്ങളിൽ നിന്നും         എക്സിബിഷൻ കാണാനെത്തിയത്. അന്നത്തെ ഫൈനൽ ഇയർ വിദ്യാർത്ഥികളാണ് ഈ എക്സിബിഷൻ ഇത്രയും ഉജ്ജ്വല മാക്കിയതെന്ന് പറയാതെ വയ്യ. ഞാൻ സിവിൾ എഞ്ചിനീയറിങ് ആദ്യ വിദ്യാർത്ഥിയായിരുന്നത് കൊണ്ട് ചില പാലങളുടെ മോഡൽ നാട്ടുകാർക് വിവരിച്ച് കൊടുക്കാൻ എന്നെ യും ഉൾപ്പെടുത്തിയിരുന്നു.  അത്കേബിൾ സ്റ്റേയ്ഡ് പാല തിനെ കുറിച്ചായിരു ന്നു എന്ന്    ഇപ്പൊ ഴും ഓർകുന്നു. വർക് ഷോപ്പി ൽ ഫാബ്രി ക്കേറ്റ് ചെയ്തതായിരുന്നു. അന്ന് മോഡലായിട്ടുണ്ടായിരുന്ന ക്ളവർ ലീഫും ഞങളായിരുന്നു എല്ലാവരേയും പരിചയപ്പടുത്തിയതും. 

.
                                         ആദ്യ ദിവസം തന്നെ സ്വിമ്മിങ് പൂളിൽ 




                                                  RAJAN P(brutally killed  during emergency)



                     രാജൻ വേദിയിൽ

അന്ന് ഞങളുടെ കൂടെയുണ്ടായിരുന്ന പലരും ഞങളെ വിട്ട് പോയിരിക്കുന്നു എന്ന ദുഖകരമായ സത്യം ഇത്തരം സന്ദർഭങളിലാണ് നമ്മെ അലോസരപ്പെടുത്തുന്നത്. രാജൻ കേസ് എന്നറിയപ്പെട്ട  സംഭവ കഥയിലെ രാജൻ എന്റെ സതീർത്ഥ്യൻ  കൂടിയായിരുന്നു.നല്ല ഒരു ഗായകൻ കൂടിയായ രാജൻ മികച്ച ഒരു നടൻ കൂടിയായിരുന്നു. എന്നും മൂളിപ്പാട്ടിന്റെ അകമ്പടിയോട് കൂടിയാണ് രാജനെ ഞാൻ ഓർകുന്നത്. അത്കൊണ്ടാണല്ലോ ആർട്സ് സെക്റട്ടറിയായിഅദ്ദേഹത്തെതിരഞെടുത്തതും. രാജനെ കാണാതായ ദിവസം രാവിലെ കണ്ടതായി ഞാൻ ഇപ്പോഴുംഓർകുന്നുണ്ട്. ഫറൂക് കോളജിൽ യൂണിവേഴ്സിറ്റി ആർട്സ് ഫെസ്റ്റിവൽ നടക്കുന്നതായും കോളജ് ബസ്സ് അറേഞ്ച് ചെയ്തിട്ടുള്ളയായും ഡി ഹോസ്റ്റലിന്റെ  കോറിഡോറിൽ നിന്നിരുന്ന എന്നോട് ആ വഴി നടന്ന് പോകുകയായിരുന്ന രാജൻ പറഞതായി ഞാൻ ഓർകുന്നുണ്ട്. എന്തോകാരണത്താൽ  എനിക്ക്  പോകാൻ സാധിച്ചില്ല. പിന്നെ നടന്നതെല്ലാം എല്ലാവർകും അറിയാവുന്നതാണ്. അടിയന്തിരാവസ്ഥ നില നിൽകുന്ന സമയം. ഭീകരാന്തരീക്ഷമാണ് ഹോസ്റ്റലുകളിൽ.ഏത് സമയവും രാജനുമായി ബന്ധമുള്ള ആരേയും പോലീസ് പൊക്കിക്കൊണ്ട് പോകാനുള്ള സാഹചര്യം. പലരേയും ചോദ്യം ചെയ്യുന്നതിനായി പിടിച്ചത് കേട്ട് ഞങളെല്ലാം ഭയചകിതരായിരുന്നു.           .ജൂനിയർ ബാച്ചിലെ അശോക് കുമാറിനേയും ചാലി യേയും പിടിച്ചതായി അറിഞു. രാജന്റെ ഉറ്റസ്നേഹിതനായ കർമ്മ ചന്ദ്രനേയും എങനേയും ഒഴിവാക്കാനായിരുന്നു പലരുടേയും ശ്രമം. കാരണം ഭീതി തന്നെ. ആ ദിവസങൾ ഇന്നും ഒരു ചലച്ചിത്ര ത്തിലെന്നപോലെ എന്റെ മനോ മുകുരത്തിൽ കൂടി കടന്ന് പോയി. രാജൻ പഠിക്കാനും മിടുക്കനായിരുന്ന ഒരു കുട്ടിയായിരുന്നു. അന്ന് ഇതൊന്നും സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഇവിടെ വിസ്പറിങ് പമിൽ ഞങൾ ഒരുമിച്ച് സംഗമിക്കുമായിരുന്നു എന്ന ചിന്ത വലിയ ദുഖം എന്നിൽ ഉളവാക്കി. 


ഹോസ്റ്റൽ ജീവിതംഞങൾക്കോരോരുത്തർകുംഓരോ കഥകൾ ഓർമ്മിക്കാനുണ്ടാകും. അവയെല്ലാം അയവിറക്കാനാണ് 68 കാരായ ഞങൾ ഇവിടെ ഒത്ത് കൂടിയിരിക്കുന്നത് എന്നോർത്തപ്പോൾ ജഗന്നിയയന്താവിന്റെ ലീലാ വിലാസങൾ എന്ന് കരുതേണ്ടിവരും. ഞങളുടെ ബാച്ചിലെ സിവിൾ എൻജിനീയറിങ് സറ്റുഡന്റായിരുന്ന സണ്ണിയും വിഷണു നമ്പൂതിരിയും ഇന്ന് ഞങളുടെ കൂടെയില്ല.തൊടുപുഴ സണ്ണി ( എക്സി എഞ്ചിനീയറ) ഞങളെ പിരിഞിട്ട് വർഷങളായി. എന്നാൽ എല്ലാ കൂടിച്ചരലുകൾക്കും കുടുംബസഹിതം എത്താറുള്ള വിഷ്ണു കഴിഞ വർഷമാണ്ഓർമ്മ  വിട്ട് പിരിഞത് എന്ന ഓർമ്മ എന്റെ കണ്ണുകളെ ഈറനണിയിച്ചു. വിഷ്ണു പിഡബ്ളിയുഡിയിൽ എന്റെ സഹപ്രവർത്തകനായിരുന്നത്കൊണ്ട് അവന്റെ അഭാവം എന്നെ നല്ല രീതിയിൽ തന്നെ നോവിപ്പിച്ചു. 





പീറ്റർ, ശ്രീധരൻ, ടോം ജോസഫ് 

ഒന്ന് പോസ് ചെയ്യാം 


ഇന്നത്തെ തലമുറ യിൽ ഇത്തരം കൂടിച്ചേരലുൾകുള്ള സാധ്യതകൾ തുലോം വിരളമാണ്. വർഷത്തിൽ രണ്ട് പ്രാവശ്യം മാത്രമാണ് ഞങൾ സ്വന്തം വീടുകളിൽ പോയിരുന്നത്. അതും വെറും ഒരാഴ്ച്ച മാത്രം. ബാക്കിയുള്ള 340 ദിവസവും ഹോസ്റ്റലിലാണ്. ഇന്നത്തെ പ്പോലെ ഒരു കമ്മ്യൂണിക്കേഷനും ഇല്ലാത്ത ഒരവസ്ഥയിൽ എല്ലാവരും ജീവിച്ചിരുന്ന ഒരു സ്വർഗീയ കാലഘട്ടമായിരുന്നു 72 ജൂൺ മുതൽ 77 മാർച്ച് വരേയുള്ള ആ കാലം. അന്നത്തെ ആ കാലം തിരിച്ച് പിടിക്കാനുള്ള ഒരു ശ്രമത്തിലാണ് ഓരോരുത്തരുമെന്ന് അവരുടെ മുഖത്തിന്റെ തിളക്കത്തിൽ നിന്നും ഞാനൂഹിച്ചു. 




                                      ബോട്ടിങിന് മുന്നെ യുള്ള ഒരു ഫോട്ടോ സെഷൻ 





സംഘാടക സമിതി- തോമസ് ജോർജ് ( TG)    & ജോർജ് കുട്ടി( അച്ചായൻ)

 




 ജോസ്ചെറിയാൻ (കാനഡ) ,രമേശൻ(കപ്പട), മോഹൻ ഏബ്രഹാം
പുത്തൻ പുരക്കൽ 




ഇഡിക്കുള  മാത്യു, രാമകൃഷ്ണ തുമ്മല 


ഇന്ന് എൻ ഐടിയിൽ 50%ത്തിൽ    കൂടുതലാണ് പെൺകുട്ടികൾ എന്ന് കാണാം  . എന്നാൽ അന്ന് ഞങളുടെ മൊത്തം ബാച്ചിൽ ( civil,mech, elect) ആകെ നാല് പെൺകുട്ടികൾ മാത്രം. സിവിൾ എഞ്ചിനീയറിങിലെ മൂന്ന് പേരും (ലീല,തങ്കമണി,രജിത) എന്നിവരും ഇലക്ടിക്കൽ എഞ്ചിനീയറിങിലെ പുഷ്പയും മാത്രം.ലീല ദീർഘകാലം വിവിധ എഞ്ചിനീയറിങ് കോളജുക
ൽ സേവനമനമനുഷ്ടിച്ച് ( വിശിഷ്യ _ തൃശൂർ ഗവ.എഞ്ചീനീയറിങ് കൊളജ്) അവസാനം കണ്ണൂർ എഞ്ചിനീയറിങ് കോളജിൽ നിന്നും പ്രിൻസിപ്പലായി റിട്ടയർ ചെയ്തു. തങ്കമണി എക്സി എഞ്ചിനിയറായി ഇറിഗേഷൻ ഡിപ്പാർട്മെന്റിൽ നിന്നും റിട്ടയർ ചെയ്ത്    പെരുമ്പാവൂരിൽ താമസം  . പുഷ്പ ദീർഘകാലം അമേരിക്കയിൽ കഴിഞ ശേഷം തിരിച്ച് വീണ്ടും കേരളത്തിൽ     ഒരു  എഞ്ചിനീയ റിങ്  കോളജിൽ പ്രൊഫസറായി പ്രവർതിക്കുന്നു     . അവരുടെ ഹുദയത്തിന്റെ നടുത്തളത്തിൽ അന്ന്  ഈ പുരുഷസമൂഹത്തിൽ പാറി പറന്ന് നടന്നിരുന്ന പഴയ ഓർമ്മ കൾ തിരി കൊളുത്തിയിട്ടുണ്ടാവും എന്നത് തിർച്ച. ഈ നാല് പേരും ഇന്ന് ഞങളോടൊപ്പം ഈ വിസ്പറിങ്പാമിൽ ഉണ്ട് എന്നത് സന്തോഷം ഇരട്ടി പ്പിച്ചു. 



ഭാര്യമാരുടെ ഒരു സംഘം 




കല്യാണി എന്നറിയപ്പെടുന്ന സത്യനാരായണൻ, കുമാർ എസ് എൽ,താടി മോഹനൻ, മോയ്തീൻ മതാരി 



                                     സൗന്ദർ രാജൻ (ടൈറ്റനിക്)കാമുകനായിരുന്നു




ഡാനി, ബിന്ദു,അഗസ്റ്റിൻ 

1972 ൽ അച്ഛനുമൊത്ത് കോഴിക്കോട്ടെത്തിയതും ഇമ്പീരിയൽ ലോഡ്ജിൽ മുറിയെടുത്തതും അമ്പത്
 വർഷം കഴിഞിട്ടും മറന്നിട്ടില്ല.അന്ന് തൊട്ടടുത്ത മുറിയിൽ ഉണ്ടായിരുന്ന മോഹൻലാലിനേയും അച്ഛനേയും പരിചയപ്പട്ടതും.മോഹൻലാൽ പിന്നെ നാല് വർഷം ഒരേ ബഞ്ചിലിരുന്ന് ഒരേ പ്രാക്ടിക്കൽ ചെയ്ത് നാല് വർഷവും ഒപ്പമുണ്ടായിരുന്നു.ലാലിനെ കണ്ടപ്പോൾ ഇതെല്ലാം ഒന്ന്കൂടി മനസ്സിന്റെ മച്ചിലൂടെ കടന്ന് പോയത്       ഓർമ്മിച്ചുവെന്ന് മാത്രം.
പിറ്റേദിവസം കോളജിൽ ചേര്‍ന്ന ശേഷം അച്ഛൻ ഹോസ്റ്റലിലും അക്കോമോഡേഷൻ ശരിയാക്കി ഏകദേശം ഉച്ചക്ക് മൂന്ന് മണിയോടെ യാത്രയായി. ഏ ഹോസ്റ്റലിലെ 221 നമ്പർ മുറിയിൽ നിന്നും നോക്കിയാൽ  വാട്ടർ  ടാങ്കിന ടൂത്ത്   കോഴിക്കോ ങ്ക്ട്ടേക്കുള്ള ബസ്സ് പിടിക്കാൻ നിൽകുന്ന അച്ഛനെ കാണാമായിരുന്നു. ഇന്ത്യ മഹാരാജ്യത്തിലെ തന്നെ മികച്ച കലാലയത്തിലാണ് തന്റെ ഏക മകനെ കൊണ്ടാക്കിയിട്ടൂള്ളതെന്ന ചിന്ത ആ പിതൃ ഹൃദയത്തെ അഭിമാനപൂരിതമാക്കിയിരിക്കണം. അച്ഛനെ അങിനെ നോക്കിയിരുന്നപ്പോൾ എനിക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല ദുരിതപൂർണങളായ ദിനങളാണ് ഇനി എന്നെ കാത്തിരിക്കുന്ന തെന്ന്. 


കോശി തോമസും രവി വർഗീസുമായിരുന്നു അന്നത്തെ മുറിയന്മാർ . റാഗിങ് എന്ന മഹാ മാരി അതിന്റെ ശക്തിയിൽ പകർന്നാടിയ വർഷ    മായിരുന്നു 70 കളുടെ ആദ്യ കാലം. സാധാരണരീതിയിൽ ഒരുമാസം റാഗിങ് പീരീയഡ് കഴിഞാൽ പിന്നെ രണ്ടാംവര്‍ഷ വിദ്യാർത്ഥികൾ റാഗിങ് നിന്നതായി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ഞങളുടെ കഷ്ടകാലത്തിന് രണ്ടാംവര്‍ഷ വിദ്യാർത്ഥികൾക്ക് സ്റ്റഡിലീവായതിനാൽ ഈ നടപടിയുണ്ടായില്ല. ഇത് മൂലം റാഗിങ് നീണ്ട് പോയി. ഇത് പലവിധ പ്രശ്നങൾകും ചില രണ്ടാം വർഷവിദ്യാർത്ഥികളുടെ സസ്പെൻഷൻവരെ ഇടയാക്കി. റാഗിങ് വേറൊരു തരത്തിൽ ഞങളുടെ കെട്ടുറപ്പിനിടയാക്കിയെന്നും പറയാം. ഏതായാലും വളരെ ദുരിതപൂർണങളായ ദിനങളായിരുന്നു അവ എന്ന് പറയാതെ വയ്യ. 
അതിനിടയിൽ വലിയ ദാരുണ സംഭവം കൂടി ഞങളുടെ ബാച്ചിനുണ്ടായി..ജേക്കബ് മാടപ്പാട്ടിന്റെ മരണമായിരുന്നു അത്. പുഴയിൽ കുളിക്കാൻ ഇറങിയ ജേക്കബ് മരണത്തിന്റെ അഗാധതകളിലേക്കാണ് കൂപ്പ് കുത്തിയത്. ആ സംഭവം ഇന്നും ഒരു തീരാവേദനയായി അലശേഷിക്കുന്നു. 



ശശികുമാറും ജോസ് ജോർജും തടിയൻ പ്രേമനും ബിജു തോമസും അതിന് ശേഷം  പല സമയത്തിൽ ഞങളെ അകാലത്തിൽ വിട്ട് പോയി.അവരുടെ  അഭാവം എന്നിൽ നിരാശ യുളവാക്കി എന്ന് പറയാതെ വയ്യ. 




ബോട്ടിലെ ഒരുരംഗം 




വേലി എന്നറിയപ്പെട്ട കുരിയാക്കോസും ലമ്പു എന്നറിയപ്പെട്ട സുരേന്ദ്രനും എന്തോ തമാശയിലാണ്. ഓവേലി സീരിയൽ വിശേഷങൾ പങ്ക് വെക്കുകയാണ്?


പിന്നെയുണ്ടായ നാലു വർഷങൾ സന്തോഷത്തിന്റെതായിരുന്നു.അടിയന്തിരാവസ്ഥയിലെ രാജൻ സംഭവമൊഴിച്ച്.ഇത്രയൊക്കെ എഴുതിയപ്പോൾ കട്ടാങ്കൽ ജംഗ്ഷനെ കുറിച്ചും ഹോട്ടൽ ഡി റാണിയെ കുറിച്ചും പറയേണ്ടതായി വരും.മെസ്ബിൽ അടക്കാതെ മെസ്സിൽ നിന്നും പുറത്താകുന്നവർക്കാണ് കട്ടാങ്കൽ ജംഗ് ഷനിലെ       ഹോട്ടൽ ഡി റാണി അഭയമരുളുന്നത്.      വിരലിടാത്ത ചായ യാണ് സ്പെഷ്യൽ. ആ ചായ കുടിക്കാത്തവർ ആരും ഞങളുടെ ഇടയിലുണ്ടാവുമെന്ന് തോന്നുന്നില്ല. കട്ടാങ്കൽ ഓർമ്മ കൾ കണ്ണ് നനയിച്ചോ?ദിവസവും ഒരു പത്ത് പ്രാവശ്യമെങ്കിലും കട്ടാങ്കൽ   റാണി         സന്ദർശിച്ചിരുന്ന ആട് എന്നറിയപ്പെട്ടിരുന്ന സുരേഷ്ബാബുവും ഈ ഒത്ത്ചേരലിന് കോഴിക്കോട് നിന്നും വന്ന് ചേർന്നിട്ടുണ്ട്. 

കാന്റീൻ വിജയേട്ടനെകുറിച്ചും     സ്റ്റേറ്റ് ഹോട്ടലിന്റെ ഉടമ     പാപ്പച്ചന്റെ കടയെകുറിച്ചും എഴുതാനാണെങ്കിൽ കുറെയുണ്ട്.
അത് വേറൊരുസന്ദർഭത്തിലാകാം. എല്ലാ  ശനി       ആഴ്ചയും കോളജ്ബസ്സ്  കോഴിക്കോട് ടൗണിലേക്ക് പോകാറുണ്ട്.   ഞങളുട  സിനിമ കാണാനും മറ്റുമായി ടൗണിലേക്ക് പോകും. കയ്യിൽ കാശുള്ളവർ ടൗണിൽ പോയി കറങി അടിച്ച് വരും. Queens restaurant, Maharani hotelലെ നെയ്റോസ്റ്റ് എന്നിവ ഓർമ്മിക്കാതിരിക്കാൻ കഴിയില്ല. ഓർമ്മയിൽ പച്ച പിടിച്ച് നിൽകുന്ന ഒരു കടയാണ് മിഠായിതെരുവിലെ ടൂറിങ് ബുക്സ്റ്റാൾ. കാൽകുലേഷനായുപയോഗിക്കന്ന സ്ലൈഡ് റൂളും വരക്കാനുപയോഗിക്കുന്ന ടീസ്ക്വയറും അവിടെനിന്നാണ് ഞങൾ സ്വന്തമാക്കിയത്. മെക്കാനിക്കലിലെ ചില വിരുതന്മാർ  ഹീറ്റ് എഞ്ചിൻ ടേബിൾ വാങിക്കുന്നതിനായി നല്ലൊരു തുക വീടുകളിൽ നിന്നും  ചോടാക്കിയതും ഞങൾ അറിയുന്നുണ്ടായിരുന്നു. 
പിന്നെ മനസ്സി ൽതെളിയുന്നത് ക്രൗൺ തിയറ്ററും  ഡേവിസണും            രാധയുമാണ്. കുർബാനി, യാദോം കീ ബാരാത് എന്നീ സിനിമകൾ കണ്ടത് ഇപ്പോഴും മനസ്സിൽ മായാതെ നിൽകുന്നു. ഡേവിസൺ, അപ്സര തിയ്യറ്ററുകളേയും മറക്കാൻ കഴിയില്ല.

അപ്സര തിയറ്ററിന് സമീപമാണ് പാന്റും ഷർടും തയ്ച് തരുന്ന A1 tailors. Queens restaurant കാബരേ നൃത്തം നടമാടിയിരുന്നു ആ കാലത്ത് എന്നത് ഇന്നത്തെ തലമുറക്ക് ഒരു പുത്തനറിവായിരിക്കാം. 
" മറക്കാൻ കഴിയുമോ 
കാലം,മനസ്സിൽ വരച്ച
വർണ്ണ ചിത്രങൾ മാക്കാൻ 
കഴിയുമോ " എന്ന് കവി പാടിയത് ഇവിടെ തികച്ചും അന്വർത്ഥമാണ്. 
340×4=1360 ദിവസം ഉണ്ടും ഉറങിയും കൂടെ കഴിഞവരാണ് അമ്പത് കൊല്ലം കഴിഞ് വെമ്പനാട്ട് കായലിന്റെ ശീതളിമയിൽ ഒരുമിച്ച് കൂടാൻ ലോകത്തിന്റെ പല ഭാഗങളിൽ നിന്നും ഒത്ത് കൂടിയിരിക്കുന്നത്. ഇത്തരം ഒരു സാഹചര്യമൊരുക്കിയ തോമാച്ചനേയും അച്ചായനേയും അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല. സാധാരണ ദിവസങളിൽ കളിയും ചിരിയുമായി ഉണ്ടും ഉറങിയും പലവിധ സാഹസങളൊപ്പിച്ചും ഇവിടെ കഴിയുന്ന ഞങൾക് സ്റ്റഡിലീവ് ആയിക്കഴിഞാൽ ഡീബിയും ലൈബ്രറിയും 24 മണിക്കൂറും ചലനമുള്ളതായി മാറും. പലരും ഡിബിയാണ് പഠനത്തിനുപയോഗിക്കാറുളളത്. അത് വരെ കളിച്ച് നടന്നവരോക്കെ പെട്ടെന്ന് പുസ്തകപുഴുക്കളായി മാറുന്ന ചിത്രം .പാതിരാത്രിയിലും തുറന്നിരുന്ന ലൈബ്രറി സ്റ്റഡി ലീവ് കാലത്ത് വിദ്യാർത്ഥികൾ ഏറെയും ഉപയോഗപ്പെടുത്തിയിരുന്നു. 



പിന്നെ മനസ്സിൽ മായാതെ നിൽകുന്ന മറ്റൊരു വർണ്ണ ചിത്രം കോളജ് ഇലക്ഷനാണ്. രാഷ്ട്രീയം തീരെ കടന്ന് വരാത്ത ഇലക്ഷനുകളായിരുന്നു കാമ്പസിൽ.   സുഗന്ധ പൂരിതങളായ                     ചെറിയ കാർഡുകൾ അടിച്ച് ഓരോരുത്തരേയും കണ്ട് വോട്ട് പിടിക്കുന്നതായിരുന്നു രീതി. സെമസ്റ്ററൂകൾ കഴിഞതറിഞിരുന്നില്ല.ഇത്രയും സന്തോഷകരമായ ഒരു വിദ്യാർത്ഥി ജീവിതം വേറൊരു കാമ്പസിലുംലഭിച്ചിട്ടുണ്ടാകും എന്നെനിക്ക് തോന്നുന്നില്ല. ഇനി ഒരു ജന്മമുണ്ടെങ്കിൽ ഇത്തരം ഒരുകാമ്പസിൽ താമസിക്കാനാകും ഞങളിൽ ഏറിയ പങ്കും ആഗ്രഹിക്കുക എന്നതിൽ സംശയമില്ല. രക്ഷിതാക്കളുടെ ഒരു ഇടപെടലുമില്ലാത്ത നാല് വർഷങൾ. മൂന്ന് മാസത്തിലൊരിക്കൽ ഇൻലൻഡിൽ വരുന്ന വിശേഷങൾ മാത്രമായിരുന്നു അന്ന് വീട്ടുകാരുമായുള്ള ബന്ധം. 

വിഷയങളിൽ അവഗാഹ പാണ്ഡിത്യമു 
ണ്ടായിരുന്ന അദ്ധ്യാപക രായിരുന്നു അന്ന് ആർ ഈ സിയിലുണ്ടായിരുന്നത്. ആദ്യ വർഷം മെക്കാനിക്കൽ ,ഇലക്ട്രിക്കൽ, സിവിൽ എന്ന ഭേദമില്ലാതെ ഒരേ ക്ളാസായിരുന്നു. ഹ്യൂമാനിറ്റീസും എഞ്ചിനീയറിങ് കെമിസ്റ്റ്രിയും ഫിസിക്സും അപ്ളൈഡ് മെക്കാനിക്സും ജോമട്രിക്കൽ ഡ്രോയിങും മാത് സും          പഠിക്കുന്നത്     എല്ലാവരും ഒരുമിച്ചായിരുന്നു.മീനാക്ഷിക്കുട്ടി        ,വാട്ടർ ഉണ്ണി, പ്ളാസ്റ്റിക് ജോൺ, മാത് സ് വകുപ്പിലെ സുലൈമാൻ എന്നിവരെ       ഇപ്പോൾ സ്മരിക്കുന്നു..ഫിസിക്സ് വകുപ്പിന്റെ തലവനായിരുന്ന ലോനപ്പനായിരുന്നു ഞങളുടെ ചീഫ് വാർഡനും.ജുസ്സേ സാറിനെ എങിനെ മറക്കാൻ കഴിയും?.മാത്രമല്ല  മാത്    സ് വകുപ്പിലെ അന്നമ്മ മാണിയും  dr.രാമകൃഷ്ണ ൻ സാറും സ്മരണ പഥത്തിലേക്ക് ഇറങ്ങിവന്നു. 


മായാത്ത ഓർമ്മ കൾ വീണ്ടും. ആദ്യവർഷം ഞങൾ അടിച്ച് പൊളിച്ചു എന്നത്        വാസ്തവം തന്നെ. ഇത്രയും അടിച്ച് പൊളിച്ചിരുന്ന ഞങൾ ക്സെമസ്റ്ററിന്റ അ വസാനമായപ്പോൾ പരീക്ഷ യുടെ സമയമായി. എല്ലാവരും പഠനത്തിലേക്ക് ഊർന്നിറങി. അന്ന് രാത്രികൾ ഞങൾ പകലാക്കി മാറ്റി. ഞങളുടെ മെയിൻ ബിൽഡിങ് പഠനത്തിനായി തുറന്ന് തന്നിരുന്നു..രാത്രികാല ത്ത്  24 മണിക്കൂറ് തുറന്നിരുന്ന വലിയ ഒരു ലൈബ്രറി ഞങൾകുണ്ടായിരുന്നത് ഇന്നും ഓർമ്മയിൽ വരുന്നു. 



രണ്ടാം വര്‍ഷ ത്തിലാണ് ഞങളുടെ ഡി പ്പാർടു മെന്റുകളിലേക് മാറ്റുന്നത്. ഞാൻ സിവിൾ എഞ്ചിനീയറിങിലേക്കാണ് മാറിയത്. നാല് ബാച്ചുകളാണ് അന്ന് അവിടെ ഉണ്ടായിരുന്ന ത്. രണ്ട് മെക്കാനിക്കലും ഒരു ഇലക്ട്രിക്കലും ഒരു സിവിൽ ബാച്ചുമാണുണ്ടായിരുന്നത്. മെക്കാനിക്കൽ വിദ്യാർത്ഥികൾ അവരെ സ്വയം റോയൽ മെക്കാനിക്കൽ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്. 



പ്രഗൽഭരുൾപ്പെട്ട ഒരു അധ്യാപക നിരയായിരുന്നു സിവിൽ ഡിപ്പാർടുമെന്റിലുണ്ടായിരുന്നത് 

മണിസാർ എന്നറിയപ്പെട്ടിരുന്ന സുബ്രഹ്മണ്യ അയ്യരായിരുന്നു സിവിൽ വകുപ്പിന്റെ മേധാവി. ഞങളുടെ പ്രിൻസിപ്പലായിരുന്ന പ്രൊഫസർ ബഹാവുദ്ദീനും സിവിൾ എഞചിനീയറായിരുന്നു എന്ന് ഞാനോർകുന്നു. 


ചാക്കോച്ചനായിരുന്നു ജീഡി ഫസ്റ്റ് സെമസ്റ്ററിൽ പഠിപ്പിച്ച ത്. അദ്ദേഹം പിന്നീട് കൊച്ചിൻ ഷിപ്യാർഡിലേക്ക് മാറി. 

 ഹൈഡ്രൊളിക്സ് ക്ളാസെടുത്ത ഡോ അച്ചുതൻ, എഞ്ചിനീയറിങി ൽ പുസ്തക രചനകൾ നടത്തിയിരുന്ന ഡോ വിൻസന്റ് പോൾ, ഡോ ബാലഗോപാൽ എന്നിവർ പ്രശസ്തരായ അധ്യാപകരായിരുന്നു. ഇവരിൽ പ്രത്യേകം അനുസ്മരിക്കുന്നത് 
സി വിജയൻ സാറിനേയാണ്..ഒരു കഥ പറഞ് തരുന്ന രീതിയിലായിരുന്നു വിജയൻസാർ ഞങളെ ഡിസൈൻ ഓഫ്  ഉസ്റ്റ്രക്ചേഴ്സ് ഞങളെ പഠിപ്പിച്ച ത്. ഒരിക്കലും മറക്കാൻ കഴിയാത്ത ക്ളാസുകളാണ് വിജയൻ സാറിന്റേത്.  
തിയറി ഓഫ് സ്റ്റ്രക്ചേഴ്സ് പഠിപ്പിച്ച നാടാർ സർ എന്ന ചന്ദ്ര ശേഖരൻനാടാരെ മറക്കാൻ കഴിയില്ല. 
ട്രാൻസ്പോർടേഷൻ എഞ്ചിനീയറിങ് ഞങളെ പഠിപ്പിച്ച പ്ളഗ് എന്ന് വിളിച്ചിരുന്ന നാഗരാജ്, സർവേയിങ് വിശദമായി പഠിപ്പിച്ച  ലക്ഷ്മീനാരായണൻ      എന്നിവരേയും മറക്കാൻ കഴിയില്ല. ഇന്നും സർവേ ക്ളാസുകൾ മനസ്സിൽ നിന്നും മായാതെ നിൽകുന്നു. അച്ചുതൻ സാറിന് ക്ളാസിൽ എല്ലാവരും ഉണ്ടാവണമെന്ന് നിർബ്ബന്ധമില്ല. അറ്റൻഡൻസ് എടുത്ത് കഴിഞാൽ താൽപര്യമുള്ളവർ ഇരുന്നാൽമതി യെന്നതിനാലും അഞ്ചാം സെമസ്റ്റെറിലെ    ബോറിങ് സബ്ജക്റ്റ് ആയ ഓപ്പൺ ചാനൽ ഹൈഡ്രോളിക്സ് ആയതിനാലും മോണിങ് സെഷനിലെ അവസാന പീരീയഡ് ആയതിനാലും പലരും ആ ക്ളാസ്  കട്ട് ചെയ്യാറുണ്ട്. 


ഫൈനൽ സെമസ്റ്ററിൽ ഇലക്ട്രോണിക്സ് പഠിപ്പിച്ച ഹസ്സനും. അഞ്ചാം സെമസ്റ്റർ വരെ മാത് സ്( എഞ്ചിനീയ റിങ് മാത്തമാറ്റിക്സ്) പഠിക്കേണ്ടതുണ്ടായിരുന്നു. 


Dr.രാമകൃഷ്ണ ൻസാറിനേയും കുര്യൻ സാറിനേയും  അഡ്വാൻസ്ഡ് സ്റ്റ്രക്ചറൽ ഡിസൈൻ ( limted design)പഠിപ്പിച്ച ഡോ. പളനിസ്വാമി എന്നിവരെ ഇത്തരുണത്തി ൽ ഓർകുകയാണ്. അസി പ്രൊഫസറായിരുന്ന പി എസ് മണിസാറായിരുന്നു ആദ്യവർഷം അപ്ളൈഡ് മെക്കാനിക്സ് പഠിപ്പിച്ച ത്.




എത്രയോ വർഷങൾ പിന്നിട്ടു.എന്നിട്ടും എന്താണ് ആർ ഈ സിയിലെ നാല് വർഷങൾ മാത്രം പച്ച പിടിച്ച് നിൽകുന്നതെന്ന് മനസ്സിലാകുന്നില്ല. AHOSTEL ഒന്നാം വർഷവൂം ബി ഹോസ്റ്റലിൽ രണ്ടാം വര്‍ഷ വും സി ഹോസ്റ്റലിൽ മൂന്നാം വർഷവും ഡി ഹോസ്റ്റലിൽ നാലാം വർഷവും. ഓരോ ഹോസ്റ്റലിലെ ജീവിതവും കൃത്യമായി മനസ്സിലുണ്ട്. ഡി ഹോസ്റ്റലിലെ ആദ്യതാമസക്കാരും ഞങൾതന്നെ. അപ്പോഴാണല്ലോ എമർജൻസി ഡിക്ളയർ ചെയ്തതും അതിന് ശേഷമുണ്ടായ പോലീസ് അതിക്രമങളും. 1976 അങിനെ സംഭവപരമ്പരകളുടെ വർഷമായിരുന്നു. അതോടൊപ്പം എട്ടാം സെമസ്റ്ററി ലെ അവസാനപരീക്ഷയും.ദുഖകരമായ സംഭങളുടെ അകമ്പടിയോടെയാണ് ഞങൾ ആ മഹാ വിദ്ലയത്തിന്റെ പടികളിറങിയത്. പോലീസിന്റെ ഇടിയേറ്റ്  മരിച്ച ഞങളുടെ പ്രിയ സഹപാഠി രാജനില്ലാതെ ഞങൾ അവസാന പരീക്ഷ കൾ മുഴമിപ്പിച്ചു. അപ്പോഴും അടിയന്തിരാവസ്ഥ നിലവിലുണ്ട്.1975 ജൂൺ 25 നാരംഭിച്ച അടിയന്തിരാവസ്ഥ 1977 മാർച്ച് 21 വരെ നീണ്ടു. മൂന്നാം വർഷത്തിന്റെ അവസാന പാദവും അവസാന വർഷവും ഞങൾ അടിയന്തിരാവസ്ഥ യിലാണ് പഠിച്ച ത്.ഇന്നും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഓർമ്മ യിൽ തെളിയുന്നു. അന്ന് ഫ്റൻഡ് പേജും എഡിറ്റോറിയൽ പേജും 
കാലിയാക്കിയിട്ടാണ് മുഴുവൻ പത്രങളും പുറത്തിറങിയത്. 1975 ജൂൺ മാസം25നായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ത്. 1977 മാർച് 21 വരെ ആ കിരാത ഭരണം നീണ്ട് പോയി. 1976 മാർച്ച് 
ഒന്നിനാണ് രാജനെ അറസ്റ്റ് ചെയ്തത്. അങിനെ ഞങളുടെ മൂന്നാം വർഷത്തിന്റെ അവസാന പാദവും അവസാന വർഷവും അടിയന്തിരാവസ്ഥ യിലാണ്. കോളജ് കാമ്പസിലായിരുന്നത് ത് കൊണ്ട് കാര്യമായി ഒന്നും അറിഞിരുന്നില്ല. പ്രിൻസിപ്പൽ ബഹാവുദീൻസാറും വൈസ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ ഗഫൂറും പോലീസിന്റെ വാതിലിൽ മുട്ടുന്നുണ്ടായിരുന്നു. ഭീതിജനകമായ വാർത്തകളാണ് രാജൻ അറസ്റ്റ് ചെയ്യ പ്പെട്ടതിന്ശേഷം ഡി ഹോസ്റ്റലിൽ മുഴങിയിരുന്നത്. ടെയ്ലർ രാജന്റെ ആത്മഹത്യ അതിലൊന്നായിരുന്നു. പോലീസ് ജിപ്പിൽ പെട്രോളൊഴിച്ച് പോലീസ് ഓഫീസറെ കൊലപ്പെടുത്തയതും .    ഭയം ഞങളെ കീഴടക്കിയെന്ന് തന്നെ     പറയാം. 1976 ഫെബ്രുവരി യിൽ   കായണ്ണ പൊലീസ് സ്റ്റേഷൻ ആക്രമിക്ക പ്പെട്ടതിനോടനുബന്ധിച്ചായിരുന്നു പോലീസ് അതിക്രമങൾ അരങേറിയത്.  മഹാകവി ഇടശ്ശേരിയുടെ മകനും ഞങളുടെ ജൂനിയർ ബാച്ചിലുണ്ടായിരുന്ന അശോക്കുമാറിനെ പോലീസ് പിടിച്ച വിവരമറിഞ്  ഞങള ഭയചകിതരായി. അശോക് കുമാറിനെ കണ്ണ് കെട്ടിയാണ് കോഴിക്കോട് ജില്ല യിലാകെ കൊണ്ട് നടന്നത്.   അന്ന് മെസ്സിൽ പോയി ആരോടും മിണ്ടാതെ തിരിച്ച് മുറിയിലേക്ക് പോയത്     ഓർകുന്നു. ഏത് ഡോറിലാണ്  പോലീസ് മുട്ടുന്നത് എന്നറിയില്ലല്ലോ. ഡീ ഹോസ്റ്റലിലെ താഴത്തെ മുറിയിലായിരുന്ന ശിവദാസന്റെ മുറിയിലേക്കാണ് അർദ്ധരാത്രി പോലീസ് ഇരച്ചെത്തിയത്. ശരിയായി മുണ്ടുടുക്കാൻ പോലും സമയമെടുക്കാതെ വാതിൽ തൂറന്ന ശിവദാസന് ഹാൻഡ്സപ് എന്ന ശബ്ദമാണ് കേൾകാൻ കഴിഞത്.കൈ പൊക്കിയതോടെ മുണ്ടഴിഞ് താഴോട്ടും. 

കാലങൾക് ശേഷം ചിരിക്കുന്നുണ്ടെങ്കിലും അന്നത്തെ അവസ്ഥ വളരെ ഭയജനക         
മായിരുന്നു.

അസി പ്രൊഫസറായിരുന്ന രഘുനാഥ് സാറിനെ മറക്കാൻ കഴിയില്ല. ഞങളുടെ സൗത്തിൻഡ്യൻ ടൂറിന്റെ ഗൈഡ് അദ്ദേഹമായിരുന്നു.    മൂന്നാം വർഷത്തിന്റെ അവസാന മായിരുന്നു ആ ടൂർ.       ഒരു കാര്യം ഓർകുമ്പോൾ എനിക്കിപ്പോഴും ചിരിയാണ് വരന്നത്. ഞങളുടെ ഗ്രൂപ്പ് ചെന്നൈയിൽനിന്ന് ഹൈദരാബാദിലെത്തയപ്പോഴാണ് എനിക്ക് ചിക്കൻ പോക്സ് പിടി പെട്ടത്. എന്നെ അവിടെ കച്ചിഗുഡ ഫീവർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. എന്നെ നോക്കാൻ ആരുമില്ലാത്ത സ്ഥിതി. ഈസമയത്താണ് ഞങളുടെ തന്നെ സഹപാഠിയായ സലീം( സീമാൻ കുട്ടി)
എന്നെ സഹായിക്കാൻ  മുന്നോട്ട് വരുന്നത്. സലിമിന്റെ വീട് അവിടെയായിരുന്നു. രഘുനാഥ് സലീമിനോട് ഒരു വാഗ്ദാനം ചെയ്തു. ഞങളെ രണ്ട് പേരേയും ഒരു സ്പെ ഷ്യൽ ടൂർ അറേഞ്ച് ചെയ്യാമെന്നായിരുന്നു ഓഫർ. ഏതായാലും സലിമിന്റെ ടൂർ ഞാൻ കാരണം നിലച്ചു. 

ഈ കാര്യം ഓർമ്മ വന്നപ്പോഴാണ് രാജൻ എന്നെ സഹായിച്ചത് എന്റെ മനസ്സിൽ തെളിഞത്.  അടിയന്തരാവസ്ഥ യിൽ പോലീസിന്റെ മർദ്ദനമേറ്റ് മരണപ്പെട്ട ഞങളുടെ സഹപാഠി       രാജന്റെ കസിനായിരുന്ന ഒരു കൃഷ്ണ കുമാർ അന്ന് സുദർശൻ ചിറ്റ് ഫണ്ടിന്റെ മാനേജരായി ജോലി ചെയ്തിരുന്നു. രാജനും ടൂറിനുണ്ടായിരുന്നത്കൊണ്ട് കൃഷ്ണ കുമാറിനെ കൊണ്ട് വന്ന് പരിചയപ്പെടുത്തിയത് ഇന്നും നന്ദി യൊട സ്മരിക്കുന്നു.അദ്ദേഹംഎന്നെ  നന്നായി  സഹായിച്ചു. എന്നും ഭക്ഷണ (കഞി)വുമായി ബൈക്കിൽ അദ്ദേഹം എത്തിയിരുന്നു.

തിരിച്ച് നാട്ടിലേക്ക് പോരുമ്പോൾ യാത്രയയക്കാൻ അദ്ദേഹവും ഭാര്യയും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
നാം ഒരിക്കലും പരിചയമില്ലാത്തവരാകും പലപ്പോഴും ഈശ്വരൻ സഹായിക്കാൻ നിയോഗിക്കുന്നതെന്ന് എന്റെ ജീവിതം തന്നെ പഠിപ്പിക്കുന്നുണ്ട്

ഞങളെ ജിയോളജി പഠിപ്പിച്ച കൃഷ്ണ സ്വാമിയെ (കല്ലൂസ്വാമിയെ) മറക്കാൻ കഴിയുമോ. ജീഡി പഠിപ്പിച്ച ശ്യാമള ട്ടീച്ചർ അന്ന് അവിവാഹിതയായ ഒരു യുവസുന്ദരിയായിരുന്നു. 

എന്നാൽ ഞങളുടെ പ്രിയങ്കരനായിരുന്ന ഉണ്ണികൃഷ്ണപിള്ള സാറിനെ യും അദ്ദേഹത്തിന്റെ കവിത പോലെ അനിർഗളം ഒഴുകിയിരുന്ന ഡിസൈൻ ഓഫ് സ്റ്റ്രകചേഴ്സ് ക്ളാസുകളും എങിനെ മറക്കും?ഞങളുടെ ആറാം സെമസ്റ്ററിലാണ് പ്രൊഫസറായി അദ്ദേഹം കോളജിൽ ചാർജ് എടുക്കുന്നത്.
ഈ പ്രഗൽഭമതികളാണ് ഞങളെ വാർത്തെടുത്തതെന്നോർത്തപ്പോൾ ഈ മികച്ച കലാലയത്തിൽ പഠിക്കാൻ അവസരം ലഭിച്ചതിന് ഈശ്വരനോടുള്ള നന്ദി കോണ്ട് എന്റെ മനം നിറഞു. 
ഞാൻ ആദ്യം തന്നെ പറഞല്ലോ. ഭൂരിപക്ഷം മലയാളി വിദ്യാർത്ഥികളും       തെക്കൻ തിരുവിതാം കൂറിൽ നിന്നായിരുന്നു. ഞങൾ തൂശൂരിൽ നിന്നും ഒന്നോരണ്ടോ പേരേ കോളജിലുണ്ടായിരുന്നുളളു.തോടുപുഴയിൽ നിന്നും കുറച്ച് പേർ തൊടുപഴ ഗാങ് എന്നാണ് അറിയപ്പെട്ടിരുന്നത്..അച്ചനാകാൻ സെമിനാരിയിൽ പോയി അതിന് ശേഷം അത് വിട്ട് പഠിക്കാൻവന്നവരുമുണ്ടായരുന്നു അക്കൂട്ടത്തിൽ. അതിൽ മനസ്സിൽ വരുന്നത് നിപ്പോ അച്ചനാണ്. ജോസ് മാത്യു എന്നാണ് പേര്. നിപ്പോ പേസ്റ്റ് വിൽക്കാനുള്ള ഏജൻസി വരെ നടത്തി നമ്മുടെ ജോസ്മാത്യു. നിപ്പോ അച്ചൻ എന്ന പേരും വീണു. ഇപ്പോൾ കാനഡയിൽ സ്ഥിരതാമസമാണ് നിപ്പോ അച്ചൻ. 

പൈലിച്ചായനും ജോസ് കെ ഒയും അങിനെ സഭയുടെ കെട്ട് പൊട്ടിച്ച് വന്നവരായിരുന്നു. കുറച്ച് പേർ ഈച്ച ബ്രിഗേഡ് എന്നറിയപ്പെട്ടു. എന്താണ് ഈച്ച എന്ന് വിളിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ലെന്നതാണ് സത്യം. 

എല്ലാവിധ ക്ളബ്ബുകളും പ്രത്യകിച്ച് ലിറ്റററി & ഡിബേറ്റ് ക്ലബ്, ഓഡിയോ വിഷ്വൽ ക്ളബ്ബ്, ഫോട്ടോഗ്രാഫിക് ക്ളബ്ബ് എന്നിവയാണ് എടുത്ത് പറയേണ്ടവ. കോളേജ് കലോത്സവ ത്തിൽ ഞങളവതരിപ്പിച്ച ശവത്തിന് കാവലിരിക്കുന്ന ശവം എന്ന നാടകത്തിൽ അസ്ഥികൂടമായി കോശിയോടൊപ്പം അഭിനയിച്ച ത് ഇന്നലെ കഴിഞത് പൊലെ തോന്നുന്നു. 

ഹോളി നന്നായി ആഘോഷിച്ചിരുന്നു. അതിന്റെ ഭാഗമായി വിജയകുമാർ സിങ് കൊണ്ട് വന്ന ഭാംഗ് ഞാനും ബോബി എന്നറിയപ്പെട്ടിരുന്ന പ്രേംനാഥും ഒരമിച്ചാണ് സേവിച്ചത്. ചിരിച്ച് ചിരിച് ചിരി നിൽക്കാതായപ്പോൾ ബൊബിiamscared  ആം scared എന്ന് നിലവിളിച്ചത് ഇന്നും കാതിൽ മുഴങുന്നു
  കൊച്ച് പുസ്തങളുടെ കലവറയായിരുന്ന പാൽഗോ ( ചീഫ് എഞ്ചിനീയറായി റിട്ടയർ ചെയ്തു),ഇടക്കിടെ ഷർട് കഴുകിയിരുന്ന മതാരി (അമേരിക്കയിൽ സ്ഥിരതാമസം)എന്നിവർ ഇന്നിവിടെ വരുന്നുണ്ട്. വളരെ മെലിഞ്ഞ കുട്ടിയായിരുന്ന മോഹൻ എബ്രഹാമിൽ വന്ന മാറ്റം എന്നിൽ കുറച്ചൊന്നുമല്ല അതിശയം ജനിപ്പിച്ചത്. കപ്പട രമേശനും പ്രേമനും തോറ്റത് കൊണ്ടാണ് ഞങളുടെ ബാച്ചിൽ എത്തിയ തെങ്കിലും പിന്നീട്അവർ ഞങളുടെ അവിഭാജ്യ  ഘടകമായി മാറി. പ്രേമൻ അകാലത്തിൽ ഞങളെ വിട്ട് പോയി. 
തങ്കമണി പൊന്ന്മണി ചട്ടമ്പി ക്കല്യാണി എന്ന പാട്ട് പാടി( അന്ന് നസീർ ഷീല അഭിനയിച്ച ചട്ടമ്പിക്കല്ല്യാണി  ഇറങിയ വർഷം) തങ്കമണിയെ കരയിച്ചതും ഓർത് പോകുകയാണ്. 
രണ്ട് വർഷം കഴിഞപ്പോൾ രജിത ഞങളെ വിട്ട് പോയി. നേരത്തേ തന്നെ വിവാഹിത യായിരുന്ന രജിത കുടുംബ കാര്യങൾ നോക്കാൻ പഠനം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ഇന്ന് ഞങളുടെ എല്ലാപരിപാടികൾകും സംബന്ധിക്കുന്ന ഒരുവ്യക്തിയാണ്ജ അവർ. ഈ പരിപാടിക്കും രജിത കുമാരി എത്തിയിട്ടണ്ട്.


മഹേഷ് പ്രഭുവിനെ കുറിച്ചോർക്കാതിരിക്കാൻ ഒരിക്കലും ഞങൾകാവില്ല. കൊച്ചി യിൽ നിന്നുള്ള രണ്ട് കൊങിണികുട്ടികളായിരുന്നു മഹേഷും റാംമോഹനും. റാംമോഹൻ ഇന്ന് നമ്മോടൊപ്പമില്ല. മഹേഷിന് ഇങോട്ട് വരാനാവില്ല എന്ന് ഖേദപൂർവം ഞാനോർതു. ശാരീരിക മായ അവശതകളാൽ ബാംഗളൂരിൽ വിശ്രമ ത്തിലാണ് മഹേഷ്. ഞങളുടെ സുഹൃത്തുക്കൾ ആരൊക്കെ ബാംഗളൂർ ചെന്നാലും മഹേഷ്പ്രഭുവിനെ കാണാതെ മടങാറില്ല. ഞാനും രണ്ട് പ്രാവശ്യം പ്രിയസുഹൃത്തിനെ കണ്ട് മടങ്ങി യിരുന്നു
ശാസ്തപ്രസാദിനെ കുറിച്ച് രണ്ട് വാക്ക് പറയാതെ ഈ കുറിപ്പവസാനിപ്പക്കാൻ സാധിക്കില്ല. ആലപ്പുഴയിൽ നിന്നാണ് ഞങളുടെ ബാച്ചിലെ കുഞനുജനായിരുന്ന ശാസ്ത എന്ന് വിളിച്ചിരുന്ന ശാസ്ത പ്രസാദ് വരുന്നത് മെക്കാനിക്കൽ എഞ്ചിനീയറിങിൽ മികച്ച രീതിയിൽ പാസ്സായ ശാസ്ത പിന്നീട് ISRO
യിൽ ചേർന്ന് ബാംഗളൂരിലായിരന്നു. ISRO  director  സ്ഥാനത്ത് നിന്ന്റി ട്ടയർ ചെയ്ത
ബംഗളൂരു വിൽ തന്നെ സ്ഥിരതാമസമാക്കി. പാവപ്പെട്ട വരെസഹായിക്കുന്ന ഒരു എൻജിഒയുടെ സാരഥിയാണിദ്ദേഹം. പക്ഷേ എന്ത് കൊണ്ടോ പലതവണ ശ്രമിച്ചിട്ടും      ഞങളുടെ ബാച്ചിന്റെ പരിപാടി കളിലൊന്നും പങ്കെടുക്കാൻ അദ്ദേഹം തയ്യാറാകത്തതെന്ന വിഷയം ഒരു കടംകഥ പോലെ നിൽകുന്നു.

ചില നിരാശാ കാമുകന്മാരേയും ഓർമ്മ യിൽ വരുന്നു. അതിലൊരാൾ സജി ജോർജാണ്. വാലിയിൽ സജിയുടെ കൂടെ ഇടക്കിടെ പോകാറണ്ടായിരുന്നതും ഞാൻ മനസ്സിലോർതു. സജി ഇന്നെവിടെയാണെന്ന് അറിയില്ല. 



എന്നെ സംബന്ധിച്ചേടത്തോളം എന്റെ ജീവിതത്തിലെ സുവർണ കാലഘട്ടമായിരുന്നു ആർഈസിയിലെ പഠനകാലം. എന്നാൽ എല്ലാവർകും അങ്ങിനെ ആയിക്കൊള്ളണമെന്നില്ല. കയ്പേറിയ അനുഭവങൾ ഈ കാലഘട്ടത്തിൽ അവർകുണ്ടായിട്ടുണ്ടാകാം. അതായിരിക്കാം ഒരു പക്ഷേ ഇതിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത്. 






ഇത്രയും സന്തോഷകരമായ വർഷങൾ നിങളുടെ ജീവിതത്തിലുണ്ടായിട്ടുണ്ടൊ എന്ന ചോദ്യത്തിന് എല്ലാവരടേയും ഉത്തരം ഇല്ല എന്ന് തന്നെ ആയിരിക്കും..പലപ്പോഴും ഹോസ്റ്റലിൽ ആഘോഷങൾ പതിവായിരുന്നു. ഓരോ തവണയും നല്ല കള്ള് ബക്കറ്റിലാക്കി ഒന്നാം നിലയുടെ കോറിഡോറിൽ വച്ചിരുന്നതും കുടിച്ച തും ഇപ്പോഴും ഓർമ്മയുണ്ട്..
കോമൺറൂം സെക്രട്ടറിയായിരുന്ന എന്റെ മുറിയലായിരുന്നു എല്ലാ മാഗസിനുകളും വന്നിരുന്നത്. ടൈം,ന്യൂസ്വീക് മാസികകൾ എല്ലാവിധ തെലുങ്ക തമിഴ് വാരികകളും വാങിയിരുന്നു. അന്ന് എന്റെ അസിസറ്റന്റായിരുന്ന ചെറുതായി ഞൊണ്ടി നടകുന്ന മൊയ്തുക്ക യേയും മറക്കാൻ കഴിയില്ല. മലയമ്മയിൽ നിന്നാണ് ആ പാവം വന്നിരുന്നത്. 


സോഡ നിറച്ച ഗ്ളാസിൽ ഉയർന്ന് വരുന്ന കുമിളകൾ പോലെ ഓർമ്മ കൾ നുരയിട്ട് വരുന്നതായി എനിക്കനുഭവപ്പെട്ടു.അത് കൊണ്ടായിരിക്കണമല്ലോ റാഗിങ് കാലത്ത്       100 ബൈടെക്സെടുത്തിട്ടും ഒരു കൂസലുമില്ലാതെ നിന്ന ഫ്രഡറിക് ജോർജിനെ ഞാനോർത്തത്. ഫ്രഡറിക് ഇന്ന് നമ്മോടൊപ്പമില്ല. കട്ടാങ്ക ൽറാണിയിൽ     സെക്കന്റ് ഷോ കണ്ട് വരമ്പോൾ ആരാണ് തെങിൽ കയറി കരിക്കിടാറുള്ളത്? ഓർമ്മ വരുന്നില്ല. പ്രായക്കൂടുതലാകാം കാരണം. 
മുക്കത്ത് കള്ള് കുടിക്കുമ്പോള്‍ ഞാൻ പാട്ട് പാടിയപ്പോൾ അതിനെ എതിർത്ത ഷാപ്പ് ജീവനക്കാരനുമായി അടിയുണ്ടാക്കിയ തടിയൻ ബാപ്സി ഫിലിപ്പ് ഇന്നിവിടെ കാണും എന്നത് മനസ്സിൽ സന്തോഷം പകർന്നു. ബാപ്സിയെ ഇതിനിടയിൽ മുംബയിൽ വച്ച് ഞാനും KC george  ഉം കണ്ടിരുന്നു. തൊടുപുഴ ഗാങിലെ ഒരംഗമായിരുന്ന KC
മുബയിൽ കാന്തിവലിയിലായിരുന്നു. അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല എന്നത് ഞാൻ വേദനയോടെ ഓർതു. നല്ലൊരു വ്യക്തി എന്നതിന് പുറമേ എന്നെ ഇഷ്ടപ്പെട്ടിരുന്ന ഒരാൾ കൂടിയായിരുന്നു കേസി ജോർജ് 


അന്ന് ഞങൾക് മെ റിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നു. മാസം 75 കയാണ് സ്കോളർ ഷിപ്പ് തുക. അന്നത്തെ നല്ലൊരുതുക യായിരുന്നു അത്. ഫാനുകൾ ലകഷുറിയായിരുന്ന അക്കാലത്ത് ടോമിന്റെ മുറിയിലാണ് ഉഷ ഫാനുണ്ടായിരുന്നത്. ഇടക്കിടെ കാറ്റ് കൊള്ളാൻ ടോമിന്റെ മുറിയിൽ പോകാറുള്ളതും ഒരിക്കൽ ഒരുമിച്ച് സ്കോളർഷിപ്പ് കിട്ടിയപ്പോൾ എന്റെ ഒരു സ്വപ്ന മായ ഫാൻ വാങിയതും ഇന്നലെ നടന്നത് പോലെ ഓർകുന്നു. സ്കോളർ ഷിപ്പിനെ കുറിച്ച് പറയുമ്പോൾ താമികുട്ടിയെ എങിനെ മറക്കും. ഇതെല്ലാം ശരിയാക്കി തന്നിരുന്ന താമകുട്ടി( ക്ളർക്)ഞങൾക് എന്നും പ് രയങകരനായിരുന്നു. 


ഒരു പേപ്പർ പോലും തോൽക്കാതെ പഠിക്കാൻ എന്നെ തോന്നിപ്പിച്ചതും ഈ തുകയായിരിക്കണം. 


ആദ്യവർഷത്തിന്റെ ആദ്യ മാസങൾ റാഗിങ് കാലമായിരുന്നു എന്ന് ഞാൻ ഇതിന് മുൻപ് സൂചിപ്പിച്ചിരുന്നല്ലോ. അന്ന് ഞങൾക് A mess( vegetarian)മാത്രമേ പ്രവേശനം അനുവദിച്ചിന്നുള്ളു. അധവാ മറ്റുമെസ്സുകൾ സീനിയേർസിന്റെ ഹോസ്റ്റലുകളിലായിരുന്നതിനാൽ അവിടെ പോകാൻ ധൈര്യപ്പെട്ടില്ല എന്നതാണ് സത്യം.A mess  ലെ ഗോപാലൻ ഓർമ്മ യിലേക്ക് കടന്ന് വന്നു.ലിമിറ്റില്ലാതെ ഭക്ഷണം തന്നിരുന്നു ഗോപാലൻ. A mess ലെ ചമ്മന്തി യുടെ രസം ഇപ്പൊഴും നാവിൻതുമ്പത്ത് ഉണ്ടോ എന്നൊരു സംശയം. 
25 വർഷം കഴിയുമ്പോൾ കോളജിന്റെവകയായുളള പ്രോഗ്രാം പതിവുണ്ട്. അതും എന്റെ ഓർമ്മ യിലൂടെ കടന്ന് പോയി. ഇതേ തോമാച്ചനും അച്ചായനുമാണ് സിൽവർ ജൂബിലിയും സംഘടിപ്പിച്ചതെന്നതും ഇവരുടെ സംഘാടകമികവിനെ എടുത്ത് കാണിക്കുന്നു. അന്ന് കടവ് റിസോർടിലാണ് താമസിച്ചത്.
Writer&FAMILY 
SOME PHOTOS TAKEN DURING THE SIVER JUBILEE AT KADAV RESORT 
LEELA &FAMILY


DANI &FAMILY

ASOK &FAMILY
NEELAKATAN &FAMILY

SURENDRAN&FAMILY

HARIDAS AND FAMILY


 ഇതാ ഇവിടെ അമ്പത് വർഷങൾക് ശേഷം ഞങ്ങൾ ഒത്ത് കൂടുകയാണ്.38 പേർ കുടുംബസഹിതം വന്നിട്ടുണ്ട്. 32 പേരോളം പല കാരണങളാൽ ഒറ്റക്കാണ് ഈ മാമാങകത്തിൽ പങ്കെടുക്കാൻ എത്തിയത്. 



നാഗേഷ് കിണി&MRS KINI 
27 ജനുവരി 5 മണി

എല്ലാവരും സ്വിമ്മിങ് പൂളങ്കണത്തിൽ ഒത്ത് കൂടി. ചായയും പഴംപൊരിയുമാണ് സ്നാക്സിന്. അത് കഴിഞ്       ഞാൻ സ്വിമ്മിങ്പൂളിൽ കുളിക്കാനിറങി. റസാക്കും മോഹനനും രവീന്ദ്ര ( ജീടി)   നുംകൂടെയിറങി. ബാക്കിയുള്ളവർ പ്രോൽസാഹിപ്പിച്ചു. 

27 ജനുവരി 7 മണി 

സ്ത്രീകളെയെല്ലാം അന്താക്ഷരി യും മറ്റും കളിക്കാൻ വിട്ട് പുരഷകേസരികളെല്ലാം ഫെല്ലോഷിപ്പിനായി ഒരുക്കിയസ്ഥലത്തേക്ക്.ബഞ്ചിയുടെ നേതൃത്തിൽ എല്ലാം സജ്ജീകരിച്ചിരിക്കുന്നു. സ്കോ ച്ച് കുപ്പികൾ തുറന്ന് ഫെല്ലോഷിപ്പ് ആരംഭിക്കുമ്പോഴാണ് വിവരമറിഞത് ആന്ധ്രയിൽ നിന്നുള്ളസംഘം എത്തിയെന്നൂം ഉടൻ തന്നെ ഫെല്ലോഷിപ്പിന് എത്തുമെന്നും.ഹൈദരബാദ് സുൽതാൻ സലിം

ശേഷു, ഉദയബാസ്കർ റെഡ്ഡി    ,രാമകൃഷ്ണ തുമ്മല, സുബ്ബറെഡ്ഡി എന്നിവരാണ് വന്നത്. 7 മണി മുതൽ 9 .30 വരെ ഫെല്ലോഷിപ്പ് തുടർന്നു.ഓരോ സഹപാഠിയേയും കണ്ട് സംസാരിക്കാനും പഴയ കഥകൾ അയവിറക്കാനും സാധിച്ചത് ജീവിതത്തിലെ നനുത്ത ഏടായി അവശേഷിക്കുമെന്നുറപ്പ്. വിജയകുമാർസിങിന്റെ ഭാംഗ് കഥ പറഞപ്പോഴാണ് ഒരു ഹോളിക്ക് സിങ് വാരാണസിയിൽ നിന്ന് കൊണ്ട് വന്ന ഭാംഗാണ് ഞാനുംബോബിയൂം (പ്രേംനാഥ്  ബാലകൃഷ്ണ ൻ)           കഴിച്ചതെന്ന് മനസ്സിലായത്. എന്തായാലും പഴയ കഥകൾ പറഞ് സമയം പോയതറിഞില്ല. സലിമും ഞാനും പലപ്പോഴും ഹൈദരാബാദിൽ കണ്ട് മുട്ടാറുണ്ടായിരുന്നു .എന്റെ മകൾ ഹൈദരബാദിലായിരുന്നപ്പോൾ എല്ലാവിധ  സഹായവും ചെയ്തിരുന്ന സലീമിനെ എങനെ മറക്കാനാണ്? ഞങളുട ഗ്രൂപ്പിലെ കുട്ടികളുടെ ആദ്യവിവാഹം സലീമിന്റെ മകളുടേതായിരുന്നു അതിൽ സംബന്ധിക്കാനുള്ള ഭാഗ്യം എനിക്ക് സിദ്ധിച്ചിരുന്നു. കോശി തോമസിന്റെ അഭാവം എനിക്കനുഭവപ്പെട്ടു.

അപ്പോഴാണ് അറിയിപ്പ്, 11 മണിക്ക് റസ്റ്റോറന്റ് അടക്കും എല്ലാവരും ഡൈനിങ് ഹാളിലേക്ക്. വിഭവസമൃദ്ധമായ ഭക്ഷണം അവിടെ ഞങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞപ്പോൾ സമയം 11 മണി. നാളെ പ്ഭാതഭക്ഷണത്തിന് ശേഷം ഫോട്ടോ സെഷൻ അതിന്ശേഷം ബോട്ടിങ് എന്ന് തോമാച്ചൻ അറിയിച്ചു. 
നേരെ 124 നമ്പർ മുറിയിലേക്ക്. ഏറെ താമസിയാതെ സുഷുപ്തിയിലേക്ക് ആഴ്നിറങി. 

ലേഖയും റീനിയും സൗഹൃദസംഭാഷണത്തിൽ 





ഇഡിക്കുള, ഗോപി,ലത്തീഫ്, ശ്രീധരൻ, റസാക് 






28 ജനുവരി 10 മണി

വിഭവസമൃദ്ധമായ പ്രഭാത ഭക്ഷണം മതിയാവോളം ആസ്വദിച്ച ശേഷം ഫോട്ടോ സെഷന് വേണ്ടി സ്വിമ്മിങ് പൂൾ അങ്കണത്തിലേക്ക്.അപ്പോഴേക്കും എറണാകുളത്ത് നിന്നുള്ളവർ എത്തിയിരുന്നു.എന്ത് കൊണ്ടാണെന്നറിയില്ല അവർ ഒരു ദിവസം മാത്രമാണ് ഈ മഹോൽസവത്തിൽ പങ്ക് കൊണ്ടത്. അത്കൊണ്ട് അവർക് താമസമോരുക്കിയിരുന്നത് പാരഡൈസ് എന്ന റിസോർടിലായിരുന്നു. ഭാഗ്യം കൊണ്ട് അവർ കൃത്യസമയത്ത് തന്നെ എത്തി ച്ചേർന്നു.എന്നാൽ നിർഭാഗ്യമെന്ന് പറയട്ടേ എല്ലാസംരഭങളിലും നേരത്തേ എത്താറുള്ള ചെയർമാൻ എന്ന് അപരനാമധേയമുള്ള  ജോയി ക്ക് ഫോട്ടോ സെഷനിൽ എത്താൻ സാധിച്ചില്ല. എന്നാൽ പിന്നത്തെ ഇവൻറായിരുന്ന ബോട്ടിങിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് കഴിഞു എന്നത് ഞങൾക്കെല്ലാം വളരെ ആഹ്ലാദത്തിന്റെ.
ഹൈദരാബാദിൽ നിന്നും SL kumar and wife ഭവാനിയും അവസാന നിമിഷത്തിലാണെങ്കിലും ഫോട്ടോ സെഷനിൽ പങ്കെടുത്തു എന്നത് വലിയ ചാരിതാര്ത്ഥ്യത്തിനിടയാക്കി. 
എല്ലാവരും അണിനിരന്നു. കോളജിൽ ഫോട്ടോഗ്രാഫി ക്ളബ്ബിന്റെ സാരഥിയായിരുന്ന് പരിചയമുള്ള ജി ടി  നിർദേശങൾ കൊടുക്കുന്നുണ്ട്. അരമണിക്കുറിനുള്ളിൽ ഫോട്ടോസെഷൻ അവസാനിച്ചു. 11 മണിക്കുള്ള ബോട്ടിങിനായി ജട്ടിയിലേക്ക്. 

28 ജനുവരി 11 മണി 

കൃത്യം  11 മണിക്ക് തന്നെ രണ്ട് ബോട്ടുകളും എത്തി. അതിന്ശേഷം വെമ്പനാട്ട് കായലിലൂടെ മുന്നോട്ട്. വെമ്പനാട് കായൽ കണ്ണെത്താ ദൂരത്തിൽ പരന്ന് കിടക്കുന്ന കാഴ്ച നയനാനന്ദകരമാണ്. 


                                                   vijay kumar singh,raju          oommen,aravindakshan,nagesh,binnu,asok kumar,peter





കുറച്ച കഴിഞപ്പൊൾ ശുദ്ധമായ തെങിൻ കള്ള് എത്തി. ജിമ്മി ആലപ്പുഴയിൽ നിന്നും കൊണ്ട്വന്നതാണ്. യാതൊരു സംശവും വേണ്ട മികച്ച തെങിൻ കള്ള്. അതോടോപ്പം സ്കോച്ചുംകരിമീൻ പോള്ളിച്ചതും. ആനന്ദ ലബ്ധിക്കിനിയെന്ത് വേണ്ടൂ എന്നായി പലർകും. 
ഉച്ചക്ക് ഒരുമണിക്ക് വിഭവസമൃദ്ധമായ ലഞ്ചും. കണ്ണെത്താദൂരത്ത്  പരന്ന് കിടക്കുന്ന കായൽ കേരളം gods own country എന്ന പേരിനെ അന്വർത്ഥ മാക്കി. 10% ശതമാനം പോലും ടൂറിസം പൊട്ടെൻഷ്യൽ നമ്മുടെ അധികാരികൾ ഉപയോഗപ്പെടുത്തുന്നില്ല എന്ന ഗബ   എനിക്ക് മനസസിലായി. പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ തകർച്ച നമ്മുടെ രാഷ്ട്രീയക്കാർഖും ഒരു പാഠമാകട്ടെ. രാജ്യ നന്മ കണക്കിലെടുക്കാതെ സ്വന്തം നിലനിൽപ്നായി പ്രവർതിച്താണ് പാകിസ്ഥാൻ ഈ ഗതിയിലാകാൻ കാരണം. ഇവിടേയും രാഷ്ട്രീയക്കാർ അധികാരത്തിന്റെ അപ്പ ക്കഷണത്തിന് വേണ്ടി തല്ല് കൂടി സമയം നഷ്ടപ്പെടുത്തുകയാണ്. 
ലഞ്ച് കഴിഞപ്പോൾ ജോസഫിന്റെ ഭാര്യ റൂബി അന്താക്ഷരി കളിക്കാൻ മുന്നോട്ട് വന്നു.വാശിയേറിയകളി പുരോഗമിക്കുമ്പോഴാണ് ചായ യും സ്നാക്സും .അത്കഴിയുമ്പോൾ സമയം അഞ്ച്മണി. ബോട്ട് കരയോടടുക്കുകയാണ്. വെമ്പനാട്ട് കായലിനോട് വിട. കൃത്യം 7 മണിക്ക മ്യൂസിക്കൽ പ്രോഗ്രാം. എല്വരും മുറിയിലേക്ക് കുളിച്ച് ഫ്രഷ് ആയി ഹാളിലേക്ക്  



 


സ്കറിയ, മോയ്തീൻ മതാരി, ജോസഫ് ഗൗരവമായ ചർച്ചയിലാണ് 




വെമ്പനാട്ട് കായലിലൂടെ





                  ശ്രീധരനും ഷീലയും മകളുടെ കുട്ടികളുമായാണ് എത്തിയത്


പീറ്റർ ഇന്ത്യ യുടെ സാമ്പത്തികസഥിതിയെ കുറിച്ച് ക്ളാസ്സ് എടുക്കുകയാണ്.ഞാനും കപ്പടയും ശിവപ്രസദും വളരെ ശ്രദ്ധയോടെ .



LATHEEF SECOND FROM LEFT TOOK ALL THE PAINS TO ATTEND THE GET TOGETHER DESPITE HIS ILLNESS.
 
ഇടിക്കുള,ഗോപി,ശ്രീധരൻ എന്നിവർ ലത്തീഫിനോടൊപ്പം. 











ടോം ജോസഫ് ,സുരേഷ്ബാബു, ജോസ് ചെറിയാൻ 
എന്നിവർ. പിന്നിൽ കപ്പട. 





മധുവും നീലകണ്ഠനും. മധുവാണ്മാമാങകം ഇത്രയും ഭംഗിയാക്കിയതിൽ ഒരാൾ. കാനഡയിൽ നിന്നും എത്തി ഇതിന് വേണ്ടി ഉത്സാഹിച്ചു





അശോക്കുമാറും ഡാനി തോമസും പിറകിൽ സൈമണും വിജയകുമാർ സിങും. മെട്രോ ട്രയിൻ വെമ്പനാട്ട് കായലിലേകകും എന്നതാണ് ചർച്ച എന്ന് തോന്നുന്നു. അശോക് ഇപ്പോൾ ചെന്നൈ മെട്രോയുടേയും ഡാനി കൊച്ചി മെട്രൊയുടേയും സാരഥികളായത് ഇന്ത്യ യുടെ മെട്രോ വികസനത്തിനുള്ള 7276 ബാച്ചിന്റെ സമ്മാനം എന്ന് പറയാം 



28 ജനുവരി 7 മണി

മ്യുസിക്കൽ പ്രോഗ്രാം ആരംഭിക്കുകയായി. ഞങളുടെ ഗായകനായ മധുവാണ് ഇത് ഒരുക്കിയിരിക്കുന്നത്. ജോർജ് കുട്ടി അച്ചായന്റെ ഒരു ചെറുപ്രസംഗത്തോടെ പ്രോഗ്രാം ആരംഭിച്ചു. ഞങളിൽ നിന്നും വിട്ട് പോയവരോടുള്ള ആദരാഞ്ചലികൾ അർപ്പിച്ച് കോണ്ട് മധുവിന്റെ ആദ്യഗാനം. 
ഇതിന് പാരലലായി മാണി പി ബഞ്ചമിന്റെ നേതൃത്വ ത്തിൽ ഫെല്ലോഷിപ്പൂം അരങേറുകയുണ്ടായിരുന്നു. സുരേഷ്ബാബു, കർമ്മചന്ദ്രൻ എന്നിവർ അവരുടെ സ്തസിദ്ധമായ ശൈലിയിൽ ഓരോ ഗാനം അവതരിപ്പ്പിച്ചതും പുതുമയായി. നമ്മുടെ ഇടയിൽ തന്നെ കലാകാരന്മാരും ഉണ്ടായിരുന്നു എന്ന തിരിച്ചറിവിനിത് ഇടയാക്കി.  സുരേഷ് ബാബു, കർമൻ എന്നിവരുടെ മനോഹരമായ ഗാനാലാപം ഗാനമേളയുടെ      മാറ്റ് വർധിപ്പിച്ചു.   പാലാ റ്റ്പള്ളിപെരുന്നാള് എന്ന പാട്ടോട് കൃടി ഗാനമേള അവസാനിച്ചു. എല്ലാവരും ഡൈനിങ് ഹാളിലേക്ക്. വിഭവസമൃദ്ധമായ ഡിന്നറിന്ശേഷം അമ്പത് വർഷം മുമ്പത്തെ സംഭവങൾ അയവിറക്കി. തീർച്ചയായും വലിയ ഒരനുഭവംതന്നെ ഇതിൽ പങകെടുക്കാൻ കഴിയാതിരുന്ന സതീർത്ഥ്യർക് ഇതൊരുതീരാനഷ്ടമായിരിക്കും. അടുത്ത ദിവസം പ്രഭാത ഭക്ഷണത്തിന്ഒന്ന് കൂടി കാണാം എന്ന് ഉറപ്പ് പറഞ് 124 നമ്പർ മുറിയിലേക്ക. 

29 ജനുവരി 9 മണി 

കാലത്ത് തന്നെ നടക്കാനിറങി. സലിമും രവീന്ദ്ര നും മധുവിനേയും കണ്ട്മുട്ടി. കുറച്ച് കഴിഞ് ഒന്ന് നീന്തി കുളിക്കാൻ സ്വിമ്മിങ് പൂളിലേക്ക്. അല്പംകഴിഞ് പ്രഭാതഭക്ഷണത്തിനായി ലേഖയോടൊപ്പം ഡൈനിങ് ഹാളിലേക്ക്. പ്രഭാതഭക്ഷണം വളരെ ഹൃദ്മായി തോന്നതിൽ അത്ഭുതമല്ല
. ബാല്യകാലസുഹൃത്തുക്കളുമായി ഭക്ഷണം കഴിക്കുമ്പോൾ പ്രത്യേകിച്ചും.
എല്ലാവരും തിരിച്ച് പോകുന്നതിനുള്ള തിരക്കിലാണ്. പാരഡൈസിൽ താമസിക്കുന്നവർ ഇവിടെ വന്നിട്ടില്ല. അവർ അവിടെ നിന്ന് തന്നെ പോകും. ഈ സംഗമത്തിൽ പങ്കെടുത്തതിന് ഏറ്റവും നന്ദി പറയേണ്ടത് അബ്ദുൾ ലതീഫിനോടാണ്. കാലിക്കറ്റ് യുണിവേഴ്സിറ്റിയുടെ ഫുട്ബോൾ ജഴ്സി അണിഞിട്ടുള്ള ശ്രീ ലത്തീഫ് ഇന്ന് ഒരുക്വാരി ഉടമസ്ഥനായി കോഴിക്കോട് വസിക്കുന്നു. ഒരുമാസം മുമ്പാണ്  ഒരു ആക്സിഡൻറിൽ പെട്ട് കാല് മുറിഞത്. അന്ന് മുതൽ ഇതിൽ പങ്കെടുക്കുവാൻ കഴിയുമോ എന്ന സംശയത്തിലായിരുന്നു അദ്ദേഹം. എന്നാൽ അവസാന നിമിഷം വരുന്നത് വലട്ടെ എന്ന രീതിയിൽ ഈ സംഗമത്തിൽ പങ്കടുത്ത ലത്തീഫിനെ എങനെയാണ് നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല. തലചറ്റിവീണിട്ടും ബോട്ടിങിന് ഞങൾക്കോപ്പം പങ്കടുത്ത അസാമാന്യ ധൈര്യ
 നമുക്കവർകും പ്രചോദനമരുളും 
അത്പോലെ ഇത്രയും ദൂരം പിന്നിട്ട് ഹൈദരാബാദിൽനിന്നും വന്ന SL kumar, Sheshagiriroao, Udayabhaskar rao,Subaareddy, Ramakrishna thummala,SALEEM  എന്നിവരേയും അഭിനന്ദിക്കുന്നു.അതോടോപ്പം അലഹാബാദ് യൂണിവേഴ്സിറ്റിയിൽ പ്രൊഫസറായ അനിൽകുമാർ ബാജ്പേയി ഭാര്യോടും പൂനെയിൽ ഐടി പ്രൊഫഷണലായ മകളോടൊപ്പമാണ് പങ്കെടുത്തത്. വിജയ്കുമാർസിങും കുടുംബവും, നാഗേഷ് കിണിയും കുടുംബവും, മാണി പി ബഞ്ചമിനും കുടുംബ വും ബാഗ്ളുർനിന്നും സൗന്ദർരാജനും അനിലയും രാജുവും ഭാര്യയും ഗുജറാതിൽ നിന്നുമാണ് വന്നത്. അവരോടും ഞാൻ നന്ദി അറിയിക്കയാണ്. 
മാത്രമല്ല ഈ ഒരു സംഗമത്തിനിവിടെ അമേരിക്ക യിലെ മിച്ചിഗണിൽ നിന്നെത്തിയ മൊയ്തീൻമതാരിയും ഭാര്യയും പ്രത്യേകം അഭിനന്ദനമർഹിക്കുന്നുണ്ട്. അമേരിക്ക യിൽ മിച്ചിഗണിലെ ഒരു അറിയപ്പെടുന്ന വ്ക്തിയാണ് മൊയ്തീൻ. പ്രസിഡന്റ് ഒബാമയുടെ സത്യപ്രതിജ്ഞ ചടങിന് പങ്കെടുക്കാൻ ക്ഷണം ലഭിച്ച ഒരു മലയാളിയുമാണ് ഇദ്ദേഹം. ഞങളുടെ ബാച്ചിലെ റാങ്ക് ഹോൾഡറായ മൊയ്തീൻ ഉയരങൾ താണ്ടുമെന്ന് അന്നേ ഞങൾക്കറിയാമായിരുന്നു. 





GEETHA an ENGINER HERSELF(WIFE OF SURENDRAN)
AND GIRIJA(WIFE OF SATHYA NARAYANAN) RECEIVING GIFT 
FROM ARAVINDAKSHAN









ഇത്രയും എഴുതിയപ്പോൾ ഈ പരിപാടിമനോഹരമാക്കാൻ സൗന്ദർ രാജൻ നടത്തിയ കാര്യം വിശദീകരിക്കുക എന്നത് സ്വാഭാവികം. REC 72 76  എന്ന് കൊത്തിയ സ്റ്റിക്കർ നിർമ്മിച്ച് നൽകിയത് ഇന്നും ഗുജറാത്തിലെ ബറൂച്ചിൽ ഒരു കെമിക്കൽ ഇൻഡസ്റ്റ്രിയയടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്ന സൗന്ദർ രാജനാണ്. സൗന്ദർ രാജന്റെ കാമ്പസ് പ്രേമം അന്ന് എനിക്കറിയാമായിരുന്നില്ലെങ്കിലും കാമ്പസിൽ എല്ലാവർകും അറിയാമായിരുന്നു. ഞങളുടെ എല്ലാവരുടെയും പ്രിയപ്പെട്ട വർക് സൂപ്രണ്ട് വാസുമാഷുടെ അരുമമകൾ അനിlaയെയായിരുന്നു പ്രേമമെന്ന വലയിൽ രാജൻ കുരുക്കിയത് 


ഗാനമേളയിൽ നിന്ന് 




DINING HALL A VIEW




                                                          സ്വിമ്മിങ് പൂൾ 





                                    A BEAUTIFUL PHOTO BY THE SIDE OF VEMBANAT LAKE




സഞ്ചീവ്, വിജയ് കുമാർ, അനിൽ കുമാർ ബാജ്പേയി, അശോക് കുമാർ

 

എന്റെ ഇലക്ട്രിക് കാറും ചെറിയും



ARAVINDAKSHAN(MECH) AND WIFE





ARE U PREGNANT ?SOUNDER DURING A CHAT WITH ASOK KUMAR



                                                  ഗാനമേളയിൽ നിന്നും ഒരു രംഗം 

                                                         വെമ്പനാട്ട് കായലിലൂടെ 





വിസ്പറിങ് പാം

 


JOSEPH & RUBI(eventhough joseph left us for continuing his engg in trichur engineering college after ist year he was always one among us)




ഗാനമേളയിൽ നിന്ന് 



കപ്പടാ രമേഷ്, ജിടി രവീന്ദ്ര ൻ,അച്ചായൻ, ജോർജ് പി ബാബു, ജിമ്മി, ജോസഫ്

 

ശേഷഗിരി റാവു, എബ്രഹാം ഫിലിപ്പ് 

വിസ്താരഭയത്താൽ ഒരോരത്തരേയും പരിചയപ്പെടുത്തുന്നത് വായനക്കാർക്ക് മടുപ്പുളവാക്കും എന്നതിനാൽ അതിന് തൽകാലം മുതിരുന്നില്ല. ഞങളുടെബാച്ചിലെ99% ശതമാനംപേരും സമുഹത്തിന്റെ ഉന്നത ശ്രേണിയിൽ വർതിക്കുന്നവരാണ്. പലരും ഉന്നത ഉദ്യോഗസ്ഥ രായിരുന്ന് രാജ്യ നിർമ്മാണത്തിൽ തങളുടേതായ കർമ്മം ചെയ്ത് കഴിഞ് ശിഷ്ട ജീവിതം സമാധാനമായി കഴിച്ച് കൂട്ടുന്നവരാണ്. ചിലർ ഇന്നും ജോലി ചെയ്യുന്നുണ്ട്. എല്ലാം എന്നെ അതിശയിപ്പിച്ചു. ഈ രണ്ട് ദിവസം അവർക് രണ്ട് കൊല്ലം അധികം നീട്ടിക്കൊടുക്കുമെന്ന് ഞാൻകരുതുന്നു. കാരണം അതാണ് സൗഹൃദത്തിന്റെ വില. 




കൃത്യം പത്ത് മണിക്ക് ഞങൾ തിരിച്ചു. ഇനിയും ഇങനെയൊരു കണ്ട്മുട്ടലുണ്ടാകുമോ എന്നറിയില്ല. എല്ലാവരും ജിവിതത്തിന്റെ സായാഹ്നത്തിലാണ്. 46 വർഷത്തിന് ശേഷം കണ്ട് മുട്ടുമ്പോഴുണ്ടാകുന്ന ഒരു വൈകാരിക തീവ്രത ഇനി ഉണ്ടാകുമോ എന്നറിയില്ല. സംഘാടകരായ തോമാച്ചനേയും അച്ചായനേയു കണ്ട് യാത്ര ചോദിച്ചില്ലെങ്കിലും മനസ്സ് അവരോടുള്ള നന്ദിയാൽ നിറഞു .ഇനിയും കുറേ കഥകളുണ്ട്. ആർ ഈ സി യിലെ ഓരോ ദിവസവും സന്തോഷകരമായിരുന്നു. ഇന്നത്തെ തലമുറക്ക് അത് മനസ്സിലാകുമോ എന്നറിയില്ല. എല്ലാ അടിമുടി മാറിയിരിക്കുന്നു. 

ഒരു കവിതാശകലം എന്റെ മനസ്സിന്റെ അകത്തളത്തിലേക്ക് ഓടിവന്നു. 
"ഈ മനോഹരതീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി "
ഈ മനോഹരതീരവും ബാല്യകാല സുഹൃത്തുക്കളേയും വിട്ട് എന്റെ കാർ നീങി.ഈ ഓർമ്മകൾ മനസ്സിൽ എന്നും നിലനിൽക തന്നെ ചെയ്യും 

വിട ഒരിക്കൽ കൂടി 



                         S.കൃഷ്ണ മൂർതിയും ഭാര്യയും ചെന്നൈയിൽ നിന്നും 



ജിജിയും സംഘവും 



സ്കറിയ,ചന്ദ്രബാബു, രാധാകൃഷ്ണൻ 

                                     മോഹൻലാൽ (NOT OUR FAMOUS ACTOR), കൃഷ്ണ മനോഹർ, സൗന്ദർ


 
















                                          ലേഖകൻ,,ഡാനി, ബിന്നു, അഗസ്റ്റിൻ 




കപ്പട, റാണി 






അച്ചായനും ഭാര്യയും


 



രാജു പി തോമസ് 





കുമാർ, അശോക് കുമാർ, ലേഖകൻ, കൃഷ്ണ മൂർതി, സുരേന്ദ്രൻ 


അഗസ്റ്റിൻ,മോഹനൻ, ജിമ്മി,രതീഷ് കുമാർ 


വായ്തോരാതെ സംസാരിക്കുന്ന ചെയർമാൻ സ്വതസിദ്ധമായ വാഗ്ധോരണിയിലാണെന്ന് തോന്നുന്നു.
    സത്യൻ ,ചെയർമാൻ,കുമാർ എസ് എൽ, കർമ്മചന്ദ്രൻ, തുമ്മല ,ജോജോ 




രിക്കുന്നവർ- തോമസ് ജോർജ്, ശ്രീധരൻ,ഗോപിനാഥൻ 
നിൽകുന്നവർ- സഞ്ജീവ്, സലീം 







                                                 സഹപാഠികൾ മാത്രം 





                                           സലീം,തങ്കമണി,ബാപ്സി ഫിലിപ് 



ഗോപിനാഥൻ,തങ്കമണി, ചെRRY,ഗോപിനാഥൻ 




ഞങളുടെ ഗ്ളാമർ സിനിമാ താരം ഓവേലി ഒരു ഫോട്ടൊ സെഷനിൽ  സിനിമ സ്റ്റൈലിൽ 





കോയിക്കോട് നിന്നുള്ള കുണ്ടന്മാർ 
മൊയ്തീൻകുട്ടി,അബുബക്കർ, സ്കറിയ, അബ്ദുൾ റസാക് 


ഒരു സെൽഫി 



മതാരി,ചെയർമാൻ, ജോസഫ്, ജോസ് 


                                                     രാജു, ബാജ്പേയി, അശോക്കുമാർ 


വെമ്പനാട്ട് കായലിലൂടെ 



                                                      ഗാനമേളയിലെ ഒരു രംഗം 

Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര