ശ്രീനഗറിലെ ആ അഞ്ചു മനോഹരദിനങൾ(ഒന്നാംദിനം)

 ഒരുദിവസം അളിയൻ സുനിലിന്റെ പ്രതീക്ഷിക്കാത്ത ഒരു ഫോൺ. മനോഹരാ ഞങ്ങ ൾ കാഷ്മീരിലേക്ക് പോകുന്നു. ഗ്ളാൻസ് ഇന്ത്യ യുടെ ഒരു പാക്കേജ് ടൂറാണ്. ഏറ്റവും ചിലവും കുറവാണ്. നീവരുന്നോ എന്നായിരുന്നു ചോദ്യം. ഉണ്ടെങ്കിൽ ഗ്ളാൻസ് ഇന്ത്യ യുടെ ഏജന്റായ ഹസീന    യുമായി ബന്ധപ്പെടാൻ ഫോൺനമ്പറും പറഞ് തന്നു .എനിക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാന ങൾ   ഔദ്യോഗിക മായി         പലതവണ സന്ദർശിക്കാനുള്ള അവസരങളുണ്ടായിട്ടും ഇന്ത്യയുടെ സ്വിറ്റ് സർലണ്ട് ആയ ശ്രീനഗർ കാണാനുള്ള ഭാഗ്യ മുണ്ടായില്ല.    ജമ്മു രണ്ട് തവണ സന്ദർശിച്ചിട്ടുമുണ്ട്. എന്നാൽ ശ്രീനഗർ സന്ദർശിക്കാനുള്ള ഭാഗ്യം സിദ്ധിച്ചിരുന്നില്ല.             സാധാരണ മുടക്കം പറയാറുള്ള ഞാൻ അതിന് വിപരീതമായി  ഉടൻ തന്നെ         ഹസീനയെ വിളിക്കുകയാണുണ്ടായത്. ഉടൻ തന്നെ പൈസ അടക്കാനും ആധാർ നമ്പർ അറിയിക്കാനും പറഞതനുസരിച്ച് കാര്യങൾ ഉടൻ ചെയ്തു. ഇങിനെയാണ് ശ്രീനഗർ സന്ദർശിക്കാനുള്ള  അസുലഭ സന്ദർഭം ഒത്ത് വന്നത്.     ജമ്മു കാഷ്മീർ സ oസ്ഥാനം ഇതിന് മുമ്പ് രണ്ട് തവണ സന്ദർശിച്ചിരുന്നെങ്കിലും ശ്രീനഗർ കാണാനുള്ള ഭാഗ്യം എന്ത് കൊണ്ടോ  ഒത്ത് വന്നില്ല. 


     2022സെപ്തംബർ 14 നായിരുന്നു യാത്ര തുടങാൻ നിശ്ചയിച്ചിരുന്നത്. ടൂർകമ്പനി പുതുതായി      തുടങിയ വാട്സാപ് കൂട്ടായ്മ യിലൂടെ എന്തെല്ലാം വസ്ത്രങൾ കൊണ്ട് വരണ മെന്നും കാലെ കൂട്ടി നിർദ്ദേശിച്ചിരുന്നു. 22 പേരടങിയ സംഘമാണ് ഞങളുടെ കൂടെ യു ള്ളതെ  ന്നും അതിൽനിന്നും മനസ്സിലായി. 2022 SEPTEMBER 14 തിയതി 8.15 എ എം ന്റെ ഇൻഡിഗോ വിമാനത്തിൽ ന്യൂ ഡൽഹിയിലേക്കാണ് പോകേണ്ടിയിരുന്നത്. ഞാനും ഭാര്യ ലേഖയും സുനിലും ഭാര്യ ഷീബയും കൃത്യസമയത്ത് തന്നെ കൊച്ചി വിമാനത്താവളത്തിലെത്തി. ഞങളുടെ ടൂർ ഗൈഡായി നിശ്ചയിച്ചിരുന്ന നസീറിനെ പരിചയ പ്പെട്ടു. സുന്ദരനും സുമുഖനുമായ നസീർ മൃദുവായി സംസാരിക്കുന്ന ഒരു യുവാവായിരുന്നു.അദ്ദേഹം ഞങളുടെ ട്രൂപ്പിലുള്ള  എല്ലാവരേയും സ്വീകരിക്കാൻ നേരത്തേ തന്നെ  എയർപോർടിൽ എത്തിച്ചേർന്നിരുന്നു. വാട്സാപുപയോഗിച്ച് എല്ലാവരേയും കണ്ടെത്തി. 

 അങിനെ കൃത്യം 8.15 ന് തന്നെ കാഷ്മീരിലേക്കുള്ള ഞങളുടെ വിമാനം റൺവേയിൽ നിന്നും പറന്നുയർന്നപ്പോൾ ഒരിക്കലും ഞാൻ വിചാരിച്ചിരുന്നില്ല ഞങളെ നിർവചിക്കാനാവാത്ത സന്തോഷം പ്രദാനം ചെയ്ത അഞ്ച് ദിനങളാണ്   ഞങളെ കാത്തിരിക്കുന്നതെന്ന്. ആദ്യം ഡൽഹിയിലാണ്  ഇറങുന്നത്. അതിന്ശേഷം ശ്രീനഗറിലേക്കുള്ള വിമാനംപിടിക്കേണ്ടതുണ്ട്.  

 
Writer in pahalgam 


Pahalgam 

ഡൽഹിയിൽ നിന്നും 4.30 പി എം നാണ് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ ഫ്ളൈറ്റ് പുറപ്പെടുന്നത്. കൃത്യം 6 മണിക്ക് വിമാനം ശ്രീനഗർ എയർപോർടിലെത്തി.  ശ്രീനഗർ എയർപോർട് വീക്ഷിച്ചപ്പോൾ     നമ്മുടെ നാടിന്റെ ഗതി വിഗതി കൾ നിർണയിച്ച     ചില ചരിത്ര സംഭവങൾ എന്റെ മനസ്സിലൂടെ കടന്ന് പൊയി.  1948ൽ പാക്കിസ്ഥാൻ പട്ടാളത്തിന്റെ സഹായത്തോട് കൂടി ബരാമുള്ള വഴി വന്ന പഷ്തൂണുകൾ ശ്രീനഗർ എയർപോർടിനടുത്തെത്തിയെങ്കിലും അത് പിടിച്ചെടുക്കാൻ സാധിച്ചില്ല.ബരാമൂള്ളയിൽ പിടിച്ച് പറിയും കൊള്ളയും കൊലയുo  ബലാത്സംഗ വുമായി   പാക്കിസ്ഥാൻ പട്ടാളത്തിന്റെ അകമ്പടിയോടെ എത്തിയ പഷ്തൂൺകലാപകാരികൾ മൂന്ന് ദിവസം ചിലവഴിച്ചതായി ചരിത്രം പറയുന്നു. ഇത് കാഷ്മീരിലെ രാജാവായ ഹരിസിങിന് ഇന്ത്യൻ യൂണിയനിൽ ചേരാനും ഇന്ത്യൻ ആർമിക്ക് ശ്രീനഗറിൽ വിമാനമിറങാനും വഴിയൊരുക്കി. 
കാഷ്മീരിന്റെ ഭാവി തന്നെ മാറ്റിയ സംഭവമായിരുന്നു ഇന്ത്യൻ ആർമിയുടെ വരവ്. അന്ന് ശ്രീനഗർ കലാപകാരികൾ പിടിച്ചിരുന്നെങ്കിൽ ഇന്ത്യൻ ആർമിക്ക് ഒരിക്കലും ആ യുദ്ധം ജയിക്കാൻ സാധിക്കുമായിരുന്നില്ല. ഈ എയർ പോർടാണ് കാഷ്മീരിന്റെ വിധി നിർണയിച്ചത്. അത് കൊണ്ടാണ് ഇന്നും കാഷ്മീർ ഇന്ത്യ യുടെ ഭാഗമായി തുടരുന്നത് എന്നത് ഒരു ചരിത്ര വസ്തുതയാണ്. 


ഈ എയർപോർടിൽ  അന്ന്  പിന്നീട് മുഖ്യമന്ത്രിയായ ബിജുപട്നായിക്   ഇന്ത്യ ൻ ആർമിയെ പറന്നിറക്കിയതാണ് ചരിത്രത്തിന്റെ ഒരു നിയോഗ മെന്ന് പറയുന്നത്. ഈ ചരിത്ര സംഭവങളെല്ലാം ശ്രീനഗർ എയർപോർടിൽ കാല് കുത്തിയപ്പോൾ എന്റെ മനോ മുകുരത്തിൽ തെളിഞു. 

ഞങളുടെ ഹോട്ടൽ സിറ്റിയിലായിരുന്നു. നസീർ പലതവണ കാഷ്മീരിലെ നിത്യ സന്ദർശകനായത് കൊണ്ട് അധികം താമസിയാതെ ഒരു ട്രാവലറിൽ ഹോട്ടലിലെത്തിച്ചു. വിഭവസമൃദ്ധമാ യ ഡിന്നർ  ഹോട്ടലിൽ അറേഞ്ച്              ചെയ്തിരുന്നു.കാഷ്മീർ ഡാൽതടാകത്തിലെ മത്സ്യം ഡിന്നറിലെ ഒരു പ്രധാന വിഭവമായിരുന്നു.ഡിന്നർ കഴിഞ് മുറിയിലെത്തി ഉറങാൻ കിടന്ന പ്പോൾ  കാഷ്മീരിലെ തെരുവ് നായ്കളുടെ ഓരിയിടൽ അകമ്പടിയായെത്തിയിരുന്നു. കുറെ നേരം ഉറക്കം വരാതെ തിരിഞ് മറിഞ് കിടന്നിരുന്നത് എ ങിനെ, എപ്പോഴാണുറങി പോയതെന്നറിഞില്ല.

 
                    പഹൽഗാവിൽ 
Pahalgam photo 

കൃത്യം 8മണീക്ക് പ്രാതൽ ശരിയാകുമെന്നും കൃത്യം 8.30 ന് നമുക്ക് പഹൽഗാവിലേക്ക് യാത്ര തുടങണമെന്നും നസീർ തലേദിവസം ഡിന്നർ കഴിക്കുമ്പോൾ പറഞിരുന്നു. അതനുസരിച്ച ആദ്യം പഹൽഗാവാണ് ഞങ്ങൾ സന്ദർശിക്കേണ്ടിയിരുന്നത്.   ഇതി  നിടയിൽ ഡൈനിങ് ഹാളിൽ വച്ച്കൂ ടെയുള്ള 22 പേരേയും പരിചയപ്പെട്ടു. തിരുവനന്തപുര ത്ത് നിന്നും സിങ്കിളായി എത്തിയ വിശാഖൻ, കായംകുളത്ത്നിന്നും കൂട്ടുകാരായ രണ്ട് റിട്ടയേർഡ് അധ്യാപികമാരും അവരുടെ ഭർത്താക്കന്മാരും. ബിഎസ്എൻലിൽ റിട്ടയർ ചെയ്ത ചോറ്റാനിക്കര സ്വദേശികളായ സെബാസ്റ്റ്യനുoഭാര്യയും അവരുടെ മകൻ അരുണും ഭാര്യയും അവരുടെ സുഹൃത്തായ സരളയും മകൾ അർച്ചനയും അവരുടെ കൂട്ടുകാരൻ ദേവരാജനും പിന്നെ ബാങ്ക്മാനേജരായ ലവ് ലിയും സഹോദരൻസജുവും അവസാനമായി പെരുമ്പാവൂർനിന്നുള്ളമ്ദമ്പതികളംഞങൾ നാലുപേരും അടങിയ സംഘമായിരുന്നു ഞങളുടേത്. ശേഷം കൃത്യം 9 മണിക്ക് പഹൽഗാവിലേക്ക്. 
 

പഹൽഗാവിലെ ഒരു മനോഹരമായ ചിത്രം


അവന്തി
സ്വാമി ക്ഷേത്ര ത്തിൽ 

വണ്ടിയിൽ വച്ച് നസീർ അന്നത്തെ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ആദ്യം  8നൂറ്റാണ്ടിലെ ഒരുക്ഷേത്രം,അതിന്ശേഷം ഡ്രൈഫ്രൂട്സ് കിട്ടുന്ന ഒരുമാർക്കറ്റ്, ആപ്പിൾതോട്ടം, പിന്നെ പഹൽഗാം. ഇതാണ് പരിപാടി. ആദ്യമായി അവന്തി സ്വാമി ക്ഷേത്ര മാണ് കണ്ടത്. അവന്തിരാമൻ എന്ന രാജാവ് 8 നൂറ്റാണ്ടിൽ പണിത ഒരു വളരെ ഭംഗിയുള്ള വിഷ്ണു ക്ഷേത്രമാണ്.14ം നൂറ്റാണ്ടിൽ ഉണ്ടായ ഇസ്ലാം കടന്ന് കയറ്റത്തിൽ നശിച്ച് പോകുകയാണുണ്ടായത്. ഝലം നദിയുടെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ചില ഫോട്ടോകളെടുത്ത് ഡ്രൈഫ്രൂട് മാർകറ്റിലേക്ക്. 
                           പഹൽഗാമിൽ
   

 
വിശാഖൻ ലിഡാർ നദിയുടെ മനോഹാരിത ഒപ്പിയെടുക്കുന്നു 



ഡ്രൈഫ്രൂട്
മാർകറ്റിൽ

കുങ്കുമപ്പുകൃഷി ചെയ്യുന്ന സ്ഥലങളാണ് അനന്ത്നാഗ് ജില്ലയിൽ. ശ്രീനഗർ ജമ്മു ഹൈവേയിലൂടെ കുറേ സഞ്ചരിച്ചതിന്ശേഷം ഇടത്തോട് സഞ്ചരിച്ചാണ് അനന്ത് നാഗ് ഝജില്ലയിൽ പ്രവേശിക്കുന്നത്. ഞങളുടെ വരവും പ്രതീക്ഷിച്ചാണെന്ന് തോന്നുന്നു കടക്കാരൻ ഞങളെ സ്വാഗതം ചെയ്തു. എല്ലാ ഡ്രൈഫ്രൂട്സും ഇവിടെ ലഭിക്കും. സാമ്പിൾ രുചിക്കാനായി എത്ര വേണമെങ്കിലും കഴിക്കാം. കുറച്ച് പേർ അത് മുതലെടുത്തുവെന്ന് തോന്നുന്നു. കാഷ്മീർ തവയും ഫ്രീ ആയി നൽകുന്നുണ്ട്. ഏകദേശം അരമണിക്കൂർ അതിൽ ചെലവഴിച്ചു. ഞാൻകുറച്ച് ഫ്രൂട്സ് വാങി. അരമണിക്കൂർ കഴിഞതിന്ശേഷം ആപ്പിൾ തോട്ടത്തിലേക്ക്. 





ക്രിക്കറ്റ് ബാറ്റും കാഷ്മീരും 


പോകുന്ന വഴിയിലാണ് അനന്ത് നാഗിൽ വേറിട്ടൊരു കാഴ്ച ഞാൻ കാണുന്നത്. റോഡിന്റെ ഇരുവശത്തും ക്രിക്കറ്റ്ബാറ്റകൾ വിൽകുന്ന കടകൾ മാത്രം. കാഷ്മീരാണ് യു കേ കഴിഞ്ൽ വില്ലോ ക്രിക്കറ്റ് ബാറ്റുകൾ കയറ്റുമതി ചെയ്യുന്ന സ്ഥലം . അതിവിടെയാണ് .അനന്ത്നാഗിലെ ഈ ഗ്രാമത്തിൽ. ഏകദേശം 50000 പേർക് തൊഴിൽ നൽകുന്ന ഒരു മേഖലയാണിവിടം. എന്റെ ക്രിക്കറ്റ് കളിക്കുന്ന കൊച്ച് മകളെ പ്പറ്റി ഞാനോർത്തു.നസീറിനോട് തിരിച്ച്രു വരൂ  മ്പോൾ ഇവിടെ നിർത്തണമെന്നും എനിക്ക് ക്രിക്കറ്റ് ബാറ്റ് വാങണമെന്നും ഞാൻ പറഞപ്പോൾ നസീർ സമ്മതിച്ചു. 

ആപ്പിൾ തോട്ടത്തിൽ

റോഡിന്റെ ഇരുവശങളിലും ആപ്പിൾ തോട്ടങൾ കാണാമായിരുന്നു. സപ്തംബർമാസം ആപ്പിൾ ഹാർവസ്റ്റിന്റെ സമയമാണ്. കു റേ തോട്ടങളിലെല്ലാം പറിച്ച് കഴിഞിരിക്കുന്നു. ഞങളുടെ വാഹനം ഒരു ആപ്പിൾ തോട്ടത്തിനടുത്ത് നിർത്തി. കാണാനും ഫോട്ടോയെടൂക്കനമാണെന്ന് നസീർ അറിയിച്ചു. അവിടെ തന്നെ ആപ്പിൾ ജുസ് ഒരുസ്ത്രീ വിപണനം ചെയ്യുന്നണ്ട്. ഞങൾ ഇറങിച്ചെന്ന് ഫോട്ടോ എടുക്കുകയും ആപ്പിൾ ജൂസ് കഴിച്ചു. ടൃറിലെ ഒരിനമാണിതെന്ന് എനിക്ക് മനസ്സിലായി
അതിന്ശേഷംപഹൽഗാമിലേക്ക്.


Pahalgam is a  switzerland 



Another beautiful photo 

പഹൽഗാമിൽ 

ഒന്നരമണിയോടെ പഹൽഗാമിലത്തി. ലഞ്ച് കഴിച്ചതിന് ശേഷം അമർനാഥ് യാത്ര പുറപ്പടുന്ന ചാന്ത്വാരി വാലിയിലേക്കാണാദ്യം പോയത്. ഞങളുടെ വാഹനം അവിടെയിട്ട് വേറെ വാഹനമെടുത്താണ് യാത്ര. അമർനാഥ് യാത്ര പോയിട്ടഥികം കാലമാ യില്ല. അതിന്റെ അവശേഷിപ്പുകൾകണ്ടു.
 പഹൽഗാം അനന്ത് നാഗിൽ നിന്നും 45 കിമി അകലെയായി ലിഡെർ നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. 2200 അടി ഉയരത്തിലാണിത്. സണ്ണിഡിയോളും അമൃതയും അഭിനയിച്ച ബേത്താബ് സിനിമയിൽ നിന്നും പേരുൾക്കൊണ്ട ബേത്താബ്വാലിയാണ്. ചന്തൻവാരിക്ക് ശേഷംഞങൾ കാണാൻ പോയത്. മിനി സ്വിറ്റ്സർലൻഡ് എന്നാണ് ഇത് അറിയപ്പെടുന്നത്. അത്രയും മനോഹരമാണ് ഈ ഭൂപ്രദേശം. ഭൃമിയിയിൽ സ്വർഗമുണ്ടെങ്കിൽ അതിതാണ് അതിതാണ് എന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള പ്രകൃതിരമണീയത നമ്മുടെ മനസ്സ് മയക്കുന്ന താണ്. എങോട്ട് നോക്കിയാലും കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിത. മണിക്കൂറുകൾ പോകുന്നതറിയില്ല തന്നെ. അവിടെ ചിലവഴിച്ച ഓരോ നിമിഷവും നമ്മുടെ മനസ്സ് കീഴടക്കും എന്നതിൽ സംശയമില്ല. ഏത് സമയത്തും മനോഹരിയാണ് പ്രകൃതിദേവത ഇവിടെ എന്നതിൽ സംശയമില്ല. 





പഹൽഗാമിന്റെ സൗന്ദര്യത്തിൽ മയങാത്തവരുണ്ടാവില്ല എന്ന് പറഞാൽ അധികമാവില്ല. ബേതാബ്വാലിയും കണ്ട് കഴിഞ്ഞ പ്പോൾ സമയം അഞ്ച് മണി കഴിഞിരുന്നു.ഈ സ്ഥലം വിട്ട് പോകാൻ മടിയുള്ളത് പോലെതോന്നി പലർകും. പഹൽഗാം കാഷ്മീരിലെഏറ്റവും തിരക്കേറിയ ഒരു വിനോദസഞ്ചാര കേന്ദ്ര മാണ്.



 
  
             Writer in Betabvalley 




ഒരു മനോഹരചിത്രം പോലെ പഹലഗം 


പഹൽഗമിൽനിന്നും ആറ് മണിക്ക് ഞങൾ യാത്ര തിരിച്ചു. നേരത്തേ പറഞതിൻപ്രകാരം ക്രിക്കറ്റ്ബാറ്റ് വാങിയാണ് അനന്ത് നാഗിനോട് വിടവാങിയത്. കൃത്യം 8 മണിക്ക് തിരിച്ച് താമസസ്ഥലത്ത് എത്തി ച്ചേർന്നു. ഡിന്നർ റെഡിയായിരുന്നു അത്കഴിച്ച് മുറിയിലേക്ക് 


















                                                      ബേത്താബ്വാലി  ഒരുവ്യൂ 






                                             വിശാഖൻ പ്രകൃതി ഒപ്പിയെടുക്കുന്നു


                                                           ബേതാബ്വാലിയിൽ 



ആപ്പിൾതോട്ടസന്ദർശനത്തിനിടയിയിൽ പക്ഷിയുമായി വന്ന് പെൺകുട്ടിയുമായിഒരുഫോട്ടോ 


                                                        ആപ്പിൾ തോട്ടത്തിൽ 
 




                                                         അവന്തിസ്വാമി ക്ഷേത്രം


 








                                                         ഡ്രൈഫ്രൂട് മാർകറ്റ്

 

                                                                    പഹൽഗാമിലേക് 


                                                       


                                                            ദൽഹി എയർപോർടിൽ 

Comments

Popular posts from this blog

കാമൽ ടു കാഡിലാക്- ദുബായ് എന്ന സ്വർഗം ( മൂന്നാം ദിവസം)

ഒരു കൊടൈക്കനാൽ യാത്ര